തൃശൂർ : മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പുവരുത്താൻ റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കലക്ടർ ഹരിത വി കുമാർ ചാലക്കുടി മേഖലയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും ചാലക്കുടുപ്പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇവിടങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്കി.
അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ കേരള ഷോളയാര്‍ ഡാം ഉള്‍പ്പെടെ തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. വരുംദിനങ്ങളില്‍ കൂടുതല്‍ മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ റവന്യൂ, ഫയര്‍ ആൻഡ് റെസ്ക്യൂ, പോലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങളുടെ തയാറെടുപ്പും യോഗത്തില്‍ വിലയിരുത്തി.