Sunday, May 19, 2024 2:08 pm

അന്യ സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചേളന്നൂര്‍ : അന്യ സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നന്മണ്ട പാവണ്ടൂര്‍ സ്വദേശി കൈതയില്‍ അനീഷിനെയാണ് (29) കാക്കൂര്‍ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കാക്കൂര്‍ പൊക്കുന്ന് മലയില്‍ കേസിനാസ്പദമായ സംഭവം. പുല്ലരിയാനായി എത്തിയ ബീഹാര്‍ സ്വദേശിനിയായ യുവതിയോട് നാട്ടുകാരനായ പ്രതി കത്തിവേണമെന്നാവശ്യപ്പെട്ടു. ശേഷം പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളം വെച്ചതോടെ ഭര്‍ത്താവും സഹായിയും ഓടിവരുന്നതുകണ്ട പ്രതി രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഫാമില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് പ്രതി നാട്ടുകാരനാണെന്നു മനസ്സിലായതോടെ കാക്കൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ ഷിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊക്കുന്ന്‌ മലയില്‍ തിരച്ചില്‍ നടത്തി മലഞ്ചെരുവിലെ ഷെഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

0
കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത്...

‘പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍’ ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

0
ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തിനെതിരായ...

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം : അരവിന്ദ് കെജ്രിവാൾ

0
ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ...