Sunday, May 5, 2024 11:01 pm

ജാമ്യാപേക്ഷ നല്‍കിയില്ല ; സാബു ജേക്കബ് കേസില്‍ പിന്നോട്ടു മാറുമ്പോള്‍ നിരപരാധികള്‍ അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിസ്‌മസ്‌ രാത്രിയില്‍ പോലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ 24 പേര്‍ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവര്‍ നിരപരാധികളാണെന്ന്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ നല്‍കാന്‍പോലും രണ്ടാഴ്‌ചയായിട്ടും തയ്യാറായില്ല. ജാമ്യം കിട്ടണമെങ്കില്‍ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്‌.

കിറ്റെക്‌സില്‍ പോലീസിന്‌ നേരെയുണ്ടായ കലാപത്തിനുപിന്നാലെ ലേബര്‍ ക്യാമ്പുകളില്‍ പോലീസ്‌ റെയ്‌ഡ്‌ തുടങ്ങിയപ്പോഴാണ്‌ സാബു ജേക്കബ് നിരപരാധി വാദവുമായി രംഗത്തെത്തിയത്‌. ആക്രമണത്തില്‍ പങ്കെടുത്ത 24 പേരെ സിസിടിവി പരിശോധിച്ച്‌ കണ്ടെത്തിയെന്നും അവകാശപ്പെട്ടു. എന്നാല്‍, കിറ്റെക്‌സ്‌ പരിസരത്ത്‌ ആക്രമണം നേരിട്ട പോലീസും അതിന്‌ സാക്ഷിയായ നാട്ടുകാരും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. അറസ്‌റ്റിലായ മുഴുവന്‍പേരും ജാമ്യമില്ലാ വകുപ്പുകളില്‍ ജയിലിലായതോടെ സാബു ജേക്കബ് മിണ്ടാതായി.

പോലീസിനെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളാണുള്ളത്‌. പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ. കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതല്‍ കിറ്റെക്‌സ്‌ തൊഴിലാളികള്‍ നശിപ്പിച്ചതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഒരു പോലീസ് ജീപ്പിന്‌ തീയിട്ടതിനുപുറമെ രണ്ടെണ്ണം തല്ലിത്തകര്‍ത്തു. വയര്‍ലസ്‌ സെറ്റുകളും ടാബുകളും നശിപ്പിച്ചു. ഈ സാഹചര്യത്തില്‍, പ്രതികളെ പുറത്തിറക്കാന്‍ കോടികള്‍തന്നെ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. അതോടെ ‘നിരപരാധി’കള്‍ക്കുവേണ്ടിയുള്ള വാദം അവസാനിപ്പിച്ചിരിക്കുകയാണ്‌ സാബു ജേക്കബ്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...

5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍ ; വേഗമാകട്ടെ,...

0
കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള...