ജാമ്യാപേക്ഷ നല്‍കിയില്ല ; സാബു ജേക്കബ് കേസില്‍ പിന്നോട്ടു മാറുമ്പോള്‍ നിരപരാധികള്‍ അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിസ്‌മസ്‌ രാത്രിയില്‍ പോലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ 24 പേര്‍ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവര്‍ നിരപരാധികളാണെന്ന്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ നല്‍കാന്‍പോലും രണ്ടാഴ്‌ചയായിട്ടും തയ്യാറായില്ല. ജാമ്യം കിട്ടണമെങ്കില്‍ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്‌.

കിറ്റെക്‌സില്‍ പോലീസിന്‌ നേരെയുണ്ടായ കലാപത്തിനുപിന്നാലെ ലേബര്‍ ക്യാമ്പുകളില്‍ പോലീസ്‌ റെയ്‌ഡ്‌ തുടങ്ങിയപ്പോഴാണ്‌ സാബു ജേക്കബ് നിരപരാധി വാദവുമായി രംഗത്തെത്തിയത്‌. ആക്രമണത്തില്‍ പങ്കെടുത്ത 24 പേരെ സിസിടിവി പരിശോധിച്ച്‌ കണ്ടെത്തിയെന്നും അവകാശപ്പെട്ടു. എന്നാല്‍, കിറ്റെക്‌സ്‌ പരിസരത്ത്‌ ആക്രമണം നേരിട്ട പോലീസും അതിന്‌ സാക്ഷിയായ നാട്ടുകാരും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. അറസ്‌റ്റിലായ മുഴുവന്‍പേരും ജാമ്യമില്ലാ വകുപ്പുകളില്‍ ജയിലിലായതോടെ സാബു ജേക്കബ് മിണ്ടാതായി.

പോലീസിനെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളാണുള്ളത്‌. പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ. കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതല്‍ കിറ്റെക്‌സ്‌ തൊഴിലാളികള്‍ നശിപ്പിച്ചതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഒരു പോലീസ് ജീപ്പിന്‌ തീയിട്ടതിനുപുറമെ രണ്ടെണ്ണം തല്ലിത്തകര്‍ത്തു. വയര്‍ലസ്‌ സെറ്റുകളും ടാബുകളും നശിപ്പിച്ചു. ഈ സാഹചര്യത്തില്‍, പ്രതികളെ പുറത്തിറക്കാന്‍ കോടികള്‍തന്നെ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. അതോടെ ‘നിരപരാധി’കള്‍ക്കുവേണ്ടിയുള്ള വാദം അവസാനിപ്പിച്ചിരിക്കുകയാണ്‌ സാബു ജേക്കബ്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...