പത്തനംതിട്ട : മൈബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റ് ഗുരുതരമായി പറിക്കുപറ്റിയത്. പഴവങ്ങാടി കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ബിനു കുമാർ (38), കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ആദർശ് കുമാർ (18) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയായ ആദർശ് കുമാർ ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ഒന്നാം പ്രതി ബിനു കുമാർ വിഷ്ണുപ്രസാദിനെ തലയുടെ പിന്നിലായി കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ വിഷ്ണുവിനെ വീണ്ടും മര്‍ദ്ദിച്ചു.
വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി, തലക്ക് ഗുരുതര പരിക്കുപറ്റി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് രണ്ടു ദിവസങ്ങൾക്കകം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഒന്നാം പ്രതിയെ പുനലൂർ ഇടമൺ നിന്ന് സ്കൂട്ടർ ഉൾപ്പെടെ പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറും എഎസ്ഐ മാരായ റെജി തോമസ്, പ്രസന്നൻ പിള്ള, ഹരിഹരൻ പിള്ള, റോയ് ജോൺ എന്നിവരും ഉണ്ടായിരുന്നു.