വധശ്രമക്കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റ് ഗുരുതരമായി പറിക്കുപറ്റിയത്. പഴവങ്ങാടി കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ബിനു കുമാർ (38), കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ആദർശ് കുമാർ (18) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയായ ആദർശ് കുമാർ ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ഒന്നാം പ്രതി ബിനു കുമാർ വിഷ്ണുപ്രസാദിനെ തലയുടെ പിന്നിലായി കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ വിഷ്ണുവിനെ വീണ്ടും മര്‍ദ്ദിച്ചു.

വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി, തലക്ക് ഗുരുതര പരിക്കുപറ്റി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് രണ്ടു ദിവസങ്ങൾക്കകം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഒന്നാം പ്രതിയെ പുനലൂർ ഇടമൺ നിന്ന് സ്കൂട്ടർ ഉൾപ്പെടെ പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറും എഎസ്ഐ മാരായ റെജി തോമസ്, പ്രസന്നൻ പിള്ള, ഹരിഹരൻ പിള്ള, റോയ് ജോൺ എന്നിവരും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...