Wednesday, May 1, 2024 5:06 pm

എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് വീട്ടമ്മമാരുടെ സ്റ്റാർട്ടപ്പ് സംരംഭം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) വികസിപ്പിച്ച മീൻവളം വനിതാസംരംഭകരിലൂടെ വിപണിയിലേക്ക്. കെവികെയുടെ സാങ്കേതികവിദ്യ സ്വീകരിച്ച് മീൻവളനിർമാണ യൂണിറ്റുകൾ സ്ഥാപിച്ചാണ് വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും ഉൽപന്നം വിപണിയിലെത്തിക്കുന്നത്. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതൊടൊപ്പം മീൻവളം ആവശ്യക്കാരിലെത്തിച്ച് ജില്ലയിൽ അടുക്കളത്തോട്ടങ്ങൾ സമ്പുഷ്ടമാക്കുകയാണ് കെവികെയുടെ ലക്ഷ്യം.

കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ലഭിച്ച പരിശീലനത്തിന് ശേഷമാണ് മീൻവളനിർമാണരംഗത്ത് സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങാൻ വീട്ടമ്മമാർ മുന്നിട്ടിറങ്ങിയത്. ചെറായി സ്വദേശിയായ സിനി ഷായും മുനമ്പം സ്വദേശി ഐവി ജോസും യഥാക്രമം ‘ലച്ചൂസ് മൽസ്യവളം’, ‘ഐവീസ് അഗ്രോ ഹബ്’ എന്നീ പേരുകളിൽ വ്യ്ത്യസ്ത സ്റ്റാർട്ടപ്പ് യൂണിറ്റുകൾക്ക് തുടക്കമിട്ടത്. തപാൽ വഴിയും ഓൺലൈൻ സൗകര്യങ്ങളുപയോഗപ്പെടുത്തിയുമാണ് ആദ്യഘട്ടത്തിൽ മീൻവളം ആവശ്യക്കാരിലെത്തിക്കുന്നത്.

മീൻ മാർക്കറ്റുകളിലും മറ്റും വരുന്ന അവശിഷ്ടങ്ങൾ അത്രതന്നെ അളവിൽ ചകിരിച്ചോറുമായി കലർത്തി സൂക്ഷ്മാണു മിശ്രിതം ഉപയോഗിച്ചാണ് ‘ഫിഷ്‌ലൈസർ’ എന്ന പേരിൽ മീൻവളം തയ്യാറാക്കിയിരിക്കുന്നത്. എയ്‌റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന ഈ മൽസ്യവളത്തിൽ പോഷകങ്ങളോടൊപ്പം മണ്ണിന് ഗുണകരമായ ധാരാളം സൂക്ഷ്മ ജീവികളുമുണ്ട്. സൂക്ഷ്മാണു മിശ്രിതം ഉപയോഗിക്കുന്നതിനാൽ അൽപം പോലും ദുർഗന്ധവും ഉണ്ടാവില്ല. ജലാംശം പൂർണമായും ചകിരിച്ചോർ ആഗിരണം ചെയ്യുന്നതിനാൽ മീനിലെ പോഷകങ്ങൾ നഷ്ടപ്പെടാതെ പൂർണമായും ചെടികൾക്ക് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.

എന്ത് കൊണ്ട് മീൻവളം
മീൻവളം വിളകൾക്ക് പൊതുവെയും പച്ചക്കറികൾക്ക് പ്രത്യേകിച്ചും അത്യുത്തമമാണ്. വൃക്ഷായുർവേദത്തിൽ പോലും മീൻ വളത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കടൽ മത്സ്യങ്ങളിൽ നൈട്രജന്റെയും സൂക്ഷ്മ മൂലകങ്ങുളുടെയും അളവ് കൂടുതലായതിനാൽ പച്ചക്കറി തൈകൾ തഴച്ചു വളരുന്നതിനും പൂവിടുന്നതിനും കായ്ക്കുന്നതിനും നല്ലതാണ്. മീൻ വളം നൽകുന്നുണ്ടെങ്കിൽ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുവാനും സാധിക്കും.

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് മീൻ അവശിഷ്ടങ്ങളുപയോഗിച്ച് കെവികെ മീൻവള സാങ്കേതികവിദ്യ വികസിപ്പിച്ചത്. പച്ചക്കറികൾക്ക് 100 ഗ്രാം എന്ന തോതിൽ അടിവളമായും 15 ദിവസം ഇടവേളകളിൽ 50 ഗ്രാം വീതം മേൽവളമായും ചുവട്ടിൽ ഇളക്കി ചേർത്തു കൊടുക്കാം. ഒരു കിലോയുടെ പായ്ക്കറ്റിന് 60 രൂപയാണ് വില. തപാലിൽ ലഭിക്കാൻ കെവികെയുടെ വനിതാ സംരംഭകരെ ബന്ധപ്പെടുക: ഐവീസ് അഗ്രോ ഹബ് 9349257562, ലച്ചൂസ് മൽസ്യവളം 9249203197

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൗദ്ധിക സ്വത്തവകാശം : തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ശിൽപശാല

0
കൊച്ചി: ബൗദ്ധിക സ്വത്തവകാശത്തിൽ തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന്...

പോലീസിനെ ബന്ദിയാക്കി പ്രതികളെ മോചിപ്പിച്ച സംഭവം ; കേസെടുത്ത് പോലീസ് – പ്രതികളെയും പിടികൂടി

0
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പോലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത്...

പത്തനംതിട്ട ആര്‍.ടി.ഒ അവിടിരിക്കട്ടെ .. റൂട്ട് ഞങ്ങള്‍ തീരുമാനിക്കും ; ധാര്‍ഷ്ട്യവുമായി...

0
പത്തനംതിട്ട : പത്തനംതിട്ട ആര്‍.ടി.ഒ അവിടിരിക്കട്ടെ, റൂട്ട് ഞങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യവുമായി...

പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ ശീലം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക…

0
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകം നാം ദിവസേന കേൾക്കാറുള്ളതാണ്. സിഗരറ്റ്,...