Monday, May 6, 2024 1:48 pm

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു നടക്കുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ടൗണ്‍ ഹാളിന് സമീപത്താണ് സലാമിനെ കാലിന് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് സലാമെന്നു പോലീസ് പറഞ്ഞു.

നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതായി പോലീസിന്റെ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നുള്ള കൊലപാതകമാണോ ഇതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം ഇവര്‍ മുമ്പും പലരെയും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തില്‍ തെളിവു ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. ഷെരീഫയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയ അഴിമതി : ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി ; ജാമ്യാപേക്ഷ കോടതി...

0
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ...

കൊയ്ത്ത് കഴിഞ്ഞു ; നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍

0
പന്തളം : കൊയ്ത്ത് കഴിഞ്ഞിട്ടും  നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍.   കൊയ്ത്തുമെതിയന്ത്രമുപയോഗിച്ച്...

ഇന്ന് അത്യാഹിത വിഭാഗത്തിൽ ; യുവാക്കളുടെ ‘സേവന ശിക്ഷ’ ആരംഭിച്ചു

0
ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ...

ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍ റാസ നാളെ ഇടത്തിട്ടയിലെത്തും

0
കൊടുമൺ : ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ...