Tuesday, May 7, 2024 2:13 pm

തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയടക്കം പ്രതിയായേക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പനയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയടക്കം പ്രതിയായേക്കും. 2019, 20, 21 വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിലൂടെ തട്ടിപ്പ് നടത്തിയ തുക ഒരു കോടിക്കും മുകളിലാണ്. തട്ടിപ്പിനിരയായ 40 പേര്‍ ഇതിനോടകം പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും.

അന്വേഷണം ഉണ്ടാകുന്നതോടെ മുന്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രാഥമിക പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. നിരവധി താത്കാലിക ജീവനക്കാരും കേസില്‍ ഉള്‍പ്പെടും. മുന്‍ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റടക്കം തട്ടിപ്പ് കേസില്‍ പ്രതിയാകും. സര്‍ക്കാരിന്റെ കെഎസ്‌എസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി. അതിനാല്‍ കേസിന്റെ ഗൗരവം വര്‍ധിക്കും.

കുടുംബശ്രീയെ ഉപയോഗിച്ചും സമാന രീതീയില്‍ തട്ടിപ്പ് നടന്നുവെന്നും വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍കൂട് നിര്‍മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന ഒന്നാം ഗഡുവായ തുക തിരികെ പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയത്.

പ്രാഥമികാന്വേഷണത്തില്‍ തന്നെ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. പുതിയ ഭരണസമിതിയിലെ മെമ്പര്‍മാര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പഞ്ചായത്തില്‍ നടന്നത് ഗുരുതര തട്ടിപ്പാണെന്ന് കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പ് കണ്ടെത്തിയിട്ടും അത് മൂടിവെയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. തട്ടിപ്പ് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാത്തതിനാല്‍ നിലവിലെ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

0
ദില്ലി : ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ...

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

0
തിരുവനന്തപുരം : പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം...

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ; കുളനട പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു

0
കുളനട : പഞ്ചായത്ത്‌ പനങ്ങാട്‌ വാര്‍ഡിലെ പാണ്ടിശ്ശേരിപ്പടി - പാല നില്‍ക്കുന്നതില്‍...

സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക...