Wednesday, May 1, 2024 2:23 pm

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി. പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ വിനീഷ്(27) എന്നിവരെയാണ് വൈകിട്ട് 6.40 ന് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വെച്ച്അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈകാണിച്ചിട്ട് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡാൻസാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഏനാത്ത്, നെല്ലിമൂട്ടിൽപ്പടി റൂട്ടിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടയുന്നതിനിടയിൽ സ്കൂട്ടർ മറിഞ്ഞുവീണ് ഡാൻസാഫ് അംഗമായ എസ് ഐ അജി സാമൂവലിന്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തു.

ഏനാത്ത് നിന്നും അടൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവുമായി രണ്ടുപേർ വരുന്നുണ്ടെന്ന രഹസ്യവിവരം, ഡാൻസാഫ് ടീമിനും അടൂർ പോലീസിനും കൈമാറിയതിനെ തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. അൻസൽ അടൂർ, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഞ്ചാവിന്റെ ഉറവിടവും എത്തിക്കാൻ ഉദ്ദേശിച്ചത് ഇടവും തുടങ്ങിയ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു.

ക്രിമിനൽ പശ്ചാത്തലംലമുള്ള ഒന്നാം പ്രതിയെസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും, ലഹരി വസ്തുക്കൾക്കെതിരായ പരിശോധന തുടരുമെന്നും, ഇത്തരം ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. അടൂർ ഡി വൈ എസ് പി ആർ ബിനു, പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മനീഷ് എം, എസ് സി പി ഓമാരായ സോളമൻ രാജേഷ് ചെറിയാൻ എന്നിവരോടൊപ്പം ഡാൻസാഫ് ടീമിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജി, സി പി ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ; ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും –...

0
കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി...

മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ ; 50 ശതമാനം വര്‍ധന പരിഗണനയില്‍

0
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ‌സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം...

കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ് ; എല്ലാ സ്കൂളുകള്‍ക്കും അവധി ; പ്രഖ്യാപനവുമായി റിയാദ്...

0
റിയാദ്: സൗദി അറേബ്യയില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം കനത്ത മഴ പ്രവചിച്ച...

കുടിവെള്ളക്ഷാമത്തില്‍ ബുദ്ധിമുട്ടി ആതിരമല

0
പന്തളം : വെള്ളത്തിനായി നാടുനീളെ പൈപ്പ്‌ലൈൻ വലിച്ച് ടാപ്പുകളും വെച്ചെങ്കിലും വെള്ളമില്ലാത്ത...