കൊച്ചി : എറണാകുളം പറവൂരിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബസ് കണ്ടക്ടർ മിഥുൻ മോഹനാണ് അറസ്റ്റിലായത്. കോഴിക്കോട് – വൈറ്റില റൂട്ടിൽ ഓടുന്ന നർമ്മദ ബസിലെ ജീവനക്കാരാണ് യാത്രക്കാരെ ആക്രമിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ചെറായി സ്വദേശി ടിൻ്റുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമി മകന്‍ ഫർഹാനെ കുത്തുന്നത് കണ്ട പിതാവ് ഫസലുദ്ദീൻ (54) സംഭവ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശിയാണ് മരിച്ച ഫസലുദ്ദീൻ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് ബന്ധു സൽമ പറഞ്ഞു. കത്തിയുമായാണ് ബസ് ജീവനക്കാർ വന്നത്. ഏകപക്ഷീയ ആക്രമമായിരുന്നു നടന്നത്. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും സൽമ പറഞ്ഞു.