Friday, May 3, 2024 9:24 am

വില വീണ്ടും കൂപ്പുകുത്തിയതോടെ നാളികേര കര്‍ഷകര്‍ പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വില വീണ്ടും കൂപ്പുകുത്തിയതോടെ നാളികേര കര്‍ഷകര്‍ പെരുവഴിയില്‍. ഉല്‍പാദന ചെലവിന്റെ പകുതിപോലും ലഭിക്കാതായതോടെ പലരും തെങ്ങില്‍നിന്ന് നാളികേരം പറിക്കുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ കിലോ നാളികേരത്തിന് 24 രൂപയാണ് വില ലഭിക്കുന്നത്. ഒരുമാസം മുമ്പ് 28 രൂപയുണ്ടായിരുന്നതാണിപ്പോള്‍ കുറഞ്ഞ് 24ല്‍ എത്തിയത്. വില മുമ്പ് വര്‍ധിച്ചതില്‍ പിന്നെ ഇത്രകണ്ട് കുറഞ്ഞിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നാളികേരത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലതന്നെ 32 രൂപയാണെന്നിരിക്കെയാണ് വില ഇത്രയും കുറഞ്ഞത്. സഹകരണ സംഘങ്ങള്‍ നാളികേരം സംഭരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതാണ് വില ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ജില്ലയില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്കവരും നാളികേരം പൊതുവിപണിയില്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ്. തമിഴ്നാട്ടിലേക്കാണ് നാളികേരം ഏറെയും കയറ്റിപ്പോകുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ മുമ്പത്തേക്കാള്‍ കേരളത്തില്‍ ഉല്‍പാദനം വര്‍ധിച്ചതും കുറഞ്ഞ ചെലവില്‍ തമിഴ്നാട്ടില്‍ വലിയതോതില്‍ നാളികേരം ഉല്‍പാദിപ്പിക്കുന്നതുമാണ് ആവശ്യവും വിലയും കുറയാന്‍ കാരണം. മുമ്പ് നാളികേര വില കിലോക്ക് 44 വരെ എത്തിയിരുന്നു. അതാണിപ്പോള്‍ പകുതിയോളമായത്. ശരാശരി വലുപ്പമുള്ള മൂന്ന് നാളികേരമുണ്ടെങ്കിലേ ഒരുകിലോ തൂക്കമാവുകയുള്ളൂ. ആ നിലക്ക് നോക്കുമ്പോള്‍ ഒരു നാളികേരത്തിന് എട്ടുരൂപയോളമാണിപ്പോള്‍ ലഭിക്കുന്നത്.

ചുരുങ്ങിയത് ഒരു നാളികേരത്തിന് 15 രൂപയെങ്കിലും കിട്ടുകയും കിലോക്ക് 45 രൂപയും ലഭിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഈ രംഗത്ത് തുടരാനാവൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. നാളികേരത്തിന് വില കുറഞ്ഞപ്പോള്‍ തന്നെ കൃഷിപ്പണിക്കാരുടെയും തേങ്ങപറിക്കുന്നവരുടെയും കൂലിയും വളത്തിന്റെ വിലയും കൂടുകയാണ് ചെയ്തത്. ഇതും ഈ രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ച നിലയിൽ

0
നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി...

അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ

0
കൊച്ചി: എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി...

7961 കോടി രൂപയുടെ പിൻവലിച്ച 2000ത്തിന്‍റെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട് ; 97.46...

0
ന്യൂഡൽഹി : വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ...

2.8 കിലോമീറ്റർ നീളം ; 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ ; ശബരിമലയിൽ...

0
പത്തനംതിട്ട: ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ തുടങ്ങി. ഹൈക്കോടതി നിർദേശ...