Tuesday, April 30, 2024 7:46 am

ഇനി ഞാന്‍ കരയില്ല : അറ്റു പോയ കൈപ്പത്തി തുന്നിച്ചേര്‍ത്ത് വിദ്യ വീട്ടിലേയ്ക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി: അറ്റു പോയ കൈപ്പത്തി തുന്നിച്ചേര്‍ത്ത് വിദ്യ വീട്ടിലേയ്ക്ക് മടങ്ങി. മരണം മുന്നില്‍കാണുകയും ദീര്‍ഘ ആശുപത്രി വാസത്തില്‍ ജീവന്‍ തിരിച്ചുപിടിക്കുകയും ചെയ്ത വിദ്യ കനലുകള്‍ എരിയുന്ന കണ്ണുകളുമായി വീട്ടിലെത്തി. അകന്നുകഴിയുന്ന ഭര്‍ത്താവ് സന്തോഷിൻറെ ആക്രമണത്തില്‍ ഇടതുകൈ അറ്റുപോയ്തിരുന്നു. കലഞ്ഞൂര്‍ ചാവടി മലയില്‍ വിദ്യയുടെ മുന്നില്‍ ഇനി ജീവിത പോരാട്ടത്തിന്റെ നാളുകളാണ്. കഴിഞ്ഞദിവസം വീട്ടിലെത്തിയ വിദ്യക്ക് ഇനി 10 ദിവസംകൂടി കഴിയുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകണം. ‘ഇനി എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളി കാണാന്‍ കഴിയില്ല. കരയില്ല. കുഞ്ഞിനും വീട്ടുകാര്‍ക്കുംവേണ്ടി നീതി ലഭിക്കാന്‍ പോരാടിയേ പറ്റൂ. ഒരു അപേക്ഷമാത്രം മകന്റെ മുന്നിലിട്ട് ഇത്ര ക്രൂര അക്രമം നടത്തിയ വ്യക്തി ഇനി പുറത്തിറങ്ങരുത്. പേടിക്കാതെ ജീവിക്കണം. ഇത് രണ്ടാംജന്മമാണ് വിദ്യ പറയുന്നു.

കഴിഞ്ഞമാസം 18ാം തീയതി രാത്രി എട്ടിന് ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഭര്‍ത്താവ് സന്തോഷ് വാള്‍ ഉപയോഗിച്ച്‌ പിന്നില്‍നിന്ന് വെട്ടിയത്. ഇടതുകൈയുടെ കൈപ്പത്തിക്ക് മുകളില്‍ പൂര്‍ണമായും അറ്റുപോയി. ഇതിനിടെ കഴുത്തിന് പിന്നിലും രണ്ടുകാലിലും വെട്ടേറ്റിരുന്നു. തടയാനെത്തിയ അച്ഛന്‍ വിജയനെയും ഇതിനിടെ സന്തോഷ് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. തോര്‍ത്ത് കെട്ടി രക്തം വാര്‍ന്നുള്ള യാത്ര നാട്ടുകാരുടെ സഹായത്തോടെ ഉടനെ കലഞ്ഞൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ വേദന കൊണ്ട് പുളയുന്ന വിദ്യ ശരിക്കും തളര്‍ന്നു. പിന്നീട് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സകള്‍ വേഗത്തിലാക്കി. ഇവിടെ ഡോ. അരുണിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അറ്റുപോയ കൈ തുന്നിച്ചേര്‍ത്തത്. 2016ലാണ് വിദ്യയും ഏഴംകുളം സന്തോഷ് ഭവനത്തില്‍ സന്തോഷുമായി വിവാഹം നടന്നത്. 2018 മാര്‍ച്ചില്‍ സന്തോഷ് മാരക മുറിവേല്‍പിച്ചതോടെയാണ് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ബന്ധം വേര്‍പെടുത്താനുള്ള നിയമനടപടി പത്തനംതിട്ട കുടുംബകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ആക്രമണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെയ് പകുതി വരെ ദക്ഷിണേന്ത്യയിൽ ചൂട് കൂടും ; വടക്കൻ കേരളത്തിലടക്കം 5 ദിവസം...

0
ന്യൂഡൽഹി: മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര...

വടകരയില്‍ തെരുവ് നായയുടെ പരാക്രമം ; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

0
കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്...

രണ്ടാംഘട്ടവും സംഘർഷം വ്യാപകം ; കനത്ത സുരക്ഷയിൽ മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

0
മണിപ്പൂർ : മണിപ്പൂരിൽ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. ഔട്ടർ...

ഡിജിറ്റൽ പരിവർത്തനത്തിന്റെ പുതിയ പാതയിൽ ദുബായ്

0
ദുബായ് : ഡിജിറ്റൽ ലോകത്ത് വിപ്ലവാത്മകമായ നേട്ടങ്ങളുണ്ടാക്കാൻ ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിന്റ്...