ഡല്‍ഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്‌ച ‘നോ മണി ഫോർ ടെറർ’ സമ്മേളനത്തിൽ പറഞ്ഞു. “തീവ്രവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിനെ നേരിടാൻ, അടിസ്ഥാന സുരക്ഷയിലും നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു” അമിത് ഷാ പറഞ്ഞു.
“ഭീകരവാദത്തേക്കാൾ അതിന് ധനസഹായം നൽകുന്നതാണ് കൂടുതൽ അപകടകരം. കാരണം തീവ്രവാദത്തിന്റെ എല്ലാ പ്രവർത്തനങ്ങളും അത്തരം ഫണ്ടിംഗിൽ നിന്നാണ് പരിപോഷിപ്പിക്കപ്പെടുന്നത്. കൂടാതെ ഭീകരവാദത്തിനുള്ള ധനസഹായം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ്” അമിത് ഷാ വ്യക്തമാക്കി.