പത്തനംതിട്ട : കേരള സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോർഡിന്റെയും അയ്യപ്പഭക്തരോടുള്ള അവഗണനയ്ക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ശബരിമലയെ തകർക്കാൻ സുപ്രീം കോടതി വിധിയെ മറയാക്കി കച്ചകെട്ടി ഇറങ്ങിയെങ്കിലും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെയും സുപ്രീം കോതിയുടെ അവസാനത്തെ ഇടപെടലും മൂലം ഇടത് സര്‍ക്കാരിന് ഭയമായി. ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയാത്തതിന്റെ നൈരാശ്യം തീർക്കാൻ ശബരിമലയെ തകർക്കാൻ ദേവസ്വം ബോർഡിലൂടെ തന്റെ പിടിയാളുകളെയും ശിങ്കിടികളേയും തിരികി കയറ്റുകയായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനത്തെ പൂർണ്ണമായും നിഷ്ക്രിയമാക്കി കൊണ്ട് ഭക്തൻമാരുടെ മനുഷ്യാവകാശവും വിശ്വാസ സ്വാതന്ത്രവുമെല്ലാം നിഷേധിച്ച് ശബരിമലയിൽ എത്തുന്ന കേടിക്കണക്കിന് ഭക്തമാരെ നരകയാതന അനുഭവിപ്പിക്കുക എന്നത് മാത്രമാണ് നിലവിലെ സർക്കാരും ദേവസ്വം ബോർഡും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല കർമ്മസമതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെആര്‍ കുമാർ , കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ എം.മോഹനൻ , അമ്പോറ്റി കോഴഞ്ചേരി, വിആര്‍ രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033