തൃശൂര്‍ ; അതിരപ്പിള്ളിയില്‍ സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസ്. വിനയരാജ് ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ എംവി വിനയരാജിനെതിരെ സഹപ്രവർത്തക പരാതി നൽകിയത്. മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും നിരന്തരമായ ചൂഷണത്തിന് വിധേയമാക്കുകയും ഓഫീസിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരിയാരം റേഞ്ചിലെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫീസറും കോണ്‍ഗ്രസ് ഭരണകാലയളവില്‍ ഫോറസ്റ്റ് അസോസിയേഷന്‍ നേതാവുമായിരുന്നു വിനയരാജ്. ചാലക്കുടി ഡിഎഫ്ഒയ്ക്ക് നല്‍കിയ പരാതി പോലീസിന് കൈമാറുകയാരിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളം ശിക്ഷ ലഭിക്കുന്ന നാല് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കേസിനെ തുടര്‍ന്ന് വിനയരാജ് ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പരാതി വ്യാജമാണെന്നാണ് വിനയരാജിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. വനംവകുപ്പിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതാണ് ഇത്തരമൊരു പരാതിക്ക് കാരണം. വിനയരാജിനെ കുടുക്കാന്‍ ഉദ്യോഗസ്ഥത തലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033