ശബരിമല തീർത്ഥാടനം ; വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ മുൻകൂട്ടി സജ്ജമാക്കാനും ഈ കേന്ദ്രങ്ങളിൽ മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിൻ്റെയും ലഭ്യത ഉറപ്പാക്കാനും നിർദേശമുണ്ട്. ജീവനക്കാരുടെ നിയമനങ്ങൾ വേഗത്തിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

ചികിത്സാ സൗകര്യങ്ങൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ അധിക കിടക്കകൾ സജ്ജമാക്കും. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂമും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് അടക്കമുള്ള ഹൃദയസംബന്ധമായ ചികിത്സയും ലഭ്യമാക്കും. സന്നിധാനത്തും പമ്പയിലും ഓപ്പറേഷൻ തീയറ്ററുകളും പൂർണ്ണ സജ്ജമായ ലാബ് സൗകര്യങ്ങളും ഒരുക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും.

ആംബുലൻസ്, സുരക്ഷ: കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്കായി പ്രത്യേകം ആംബുലൻസ് സേവനം സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ലഭ്യമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർക്ക് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതിയില്ല.
ജീവനക്കാർ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ നിന്ന് വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും നിയോഗിക്കും. പുതിയ നിലയ്ക്കൽ ആശുപത്രിയുടെ നിർമ്മാണം മണ്ഡലകാലത്തിന് മുമ്പ് തുടങ്ങാൻ നിർദേശം നൽകി.

ബോധവൽക്കരണം: വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉപയോഗിച്ച് തീർത്ഥാടകർക്ക് അവബോധം നൽകും. സോഷ്യൽ മീഡിയ വഴിയും പ്രചാരണം നടത്തും.
മറ്റ് സൗകര്യങ്ങൾ: കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ 15-ൽ അധികം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാ വെക്ടർ കൺട്രോൾ ടീമിനെ ചുമതലപ്പെടുത്തി. യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രഗ്‌സ് കൺട്രോളർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...