കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് 18-ാം തീയതി മുതലാണ് യുവതിയെയും 12 , മൂന്നര വയസുള്ള മക്കളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതാകുകായിരുന്നു. പോലീസിൽ പരാതിയുമായി കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ രംഗത്തെത്തിയിരുന്നു. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്നുപേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഇവർ തമിഴ്നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയുടെ ഭർത്താവ് വിദേശത്താണ്. വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.





























