പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിന് പുതിയ അനുഭവം പ്രദാനം ചെയ്തു രമേശ് ചെന്നിത്തലയുടെ വാക്കത്തോൺ. രാവിലെ 5 മണി മുതൽ ഒഴുകിയെത്തിയ രാഷ്ട്രീയ ഭേദമന്യേ ഉള്ള ജന സഞ്ചയം പ്രൌഡ് കേരളയുടെ പ്രഭാത നടത്തത്തിൽ പങ്കുചേർന്നപ്പോൾ അത് പത്തനംതിട്ടയുടെ സാംസ്കാരിക ഒത്തുചേരൽ ആയി മാറി. മാക്കാംകുന്നു സെന്റ് സ്റ്റീഫൻ ഓർത്തഡോസ് വലിയ കത്തീഡ്രലിനു മുന്നിൽ നിന്നും ആരംഭിച്ച നടത്തം സൈന്റ്റ് പീറ്റേഴ്സ്, കളക്റേറ്റ്, സെൻട്രൽ ജംങ്ഷൻ വഴി ടൗൺ സ്ക്വായറിൽ ആണ് സമാപിച്ചത്. പതിവിന് വിപരീതമായി നേരം പുലർന്നപ്പോൾ നടന്ന വ്യത്യസ്തമായ ഏക ലഹരി വിരുദ്ധ പോരാട്ടം കാണുവാൻ റോഡിനിരുവശവും നിരവധി ആളുകൾ കൂടി നിന്നിരുന്നു.
ട്രാക് സൂട്ടും ലഹരി വിരുദ്ധ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ചെത്തിയ ചെന്നിത്തലക്ക് പിന്നിലായി അതെ വേഷധാരികൾ കൂടി അണിനിരന്നപ്പോൾ നഗരത്തിനു പുത്തൻ ദൃശ്യനുഭവം ആയിരുന്നു ഉണ്ടായത്. പ്രൌഡ് കേരള ചെയർമാൻ മയിൻ കീഴ് വേണുഗോപാൽ, ജില്ലാ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, കോ ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർവ് തസ്‌ട്ടയിൽ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വാക്കത്തോണിന്റെ മുന്നിൽ ചെണ്ട മേള, പഞ്ചവാദ്യം, എന്നിവയും റോളർ സ്കെറ്റിങ്ങും മികവേകി ലഹരി വിരുദ്ധ പ്രതിജ്ഞ യോടെ സമാപിച്ചു.





























