തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി. മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ മറ്റ് മൂന്ന് രോഗികള്‍ക്കാണ് പുതു ജീവന് നല്‍കിയത്. ഇതിനായി അഞ്ച് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തുകയായിരുന്നു. ഇതില്‍ നാല് അവയവങ്ങളുടെ സ്വീകര്‍ത്താക്കള്‍ ദാതാവിന്റെ അതേ ആശുപത്രിയില്‍ തന്നെ ഉള്ളവരായിരുന്നതിനാല്‍ ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായും വിജയകരമായും നടത്താന്‍ കഴിഞ്ഞു. തക്കല സ്വദേശിയായ അനുരാഗിന്റെ അവയവങ്ങളാണ് ഇത്തരത്തില്‍ മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.
ആദ്യമായാണ് സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നൂറ് ആരോഗ്യപ്രവര്‍ത്തരുടെ സഹായത്തോടെ ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. ഏതാണ്ട് 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. ഇതില്‍ 26 വയസുള്ള സ്ത്രീക്കും 39 വയസുള്ള പുരുഷനുമാണ് ആദ്യത്തെ ശസ്ത്രക്രിയകള്‍ നടത്തിയത്. ദാതാവിന്റെ കരള്‍ രണ്ടായ പകുത്തതോടെ ഇതേ ആശുപത്രിയിലെ 49 വയസുള്ള മറ്റൊരു സ്ത്രീക്കും കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. സ്വീകര്‍ത്താക്കളുടെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നായിരുന്നത് ഏറെ സഹായകരമായി.
യുഎഇയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെ അനുരാഗ് (25) ഡിസംബര്‍ 24 ന് ബൈക്കപകടത്തില്പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ചികിത്സയ്ക്കിടെ അനുരാഗിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. അനുരാഗിന്റെ കണ്ണുകള്‍ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും നല്കി.
എന്നാല്‍ ഇതിനിടെ ദാതാവിന്റെ അവയവങ്ങള്‍ സ്വാകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് മാത്രമായി നല്കി എന്നത് വിവാദത്തിന് വഴിവെച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മൃതസജ്ഞീവനി പദ്ധതി വഴി ദാതാവിന്റെ ഒരു അവയവമെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് നല്‍കണമെന്ന നിബന്ധ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (K-SOTTO) തീരുമാനം ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ തകരാറിലായ രണ്ട് പേരുടെ ജീവന് രക്ഷിക്കാന്‍ കാരണമായി. ഇത് പ്രകാരം ദാതാവിന്റെ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഒരു രോഗിക്ക് കരളും വൃക്കയും മറ്റൊരു രോഗിക്ക് പാന്‍ക്രിയാസും വൃക്കലും ലഭിക്കുന്നതിന് വഴി തെളിയുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033