സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി. മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ മറ്റ് മൂന്ന് രോഗികള്‍ക്കാണ് പുതു ജീവന്‍ നല്‍കിയത്. ഇതിനായി അഞ്ച് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തുകയായിരുന്നു. ഇതില്‍ നാല് അവയവങ്ങളുടെ സ്വീകര്‍ത്താക്കള്‍ ദാതാവിന്‍റെ അതേ ആശുപത്രിയില്‍ തന്നെ ഉള്ളവരായിരുന്നതിനാല്‍ ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായും വിജയകരമായും നടത്താന്‍ കഴിഞ്ഞു. തക്കല സ്വദേശിയായ അനുരാഗിന്‍റെ അവയവങ്ങളാണ് ഇത്തരത്തില്‍ മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

ആദ്യമായാണ് സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നൂറ് ആരോഗ്യപ്രവര്‍ത്തരുടെ സഹായത്തോടെ ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. ഏതാണ്ട് 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. ഇതില്‍ 26 വയസുള്ള സ്ത്രീക്കും 39 വയസുള്ള പുരുഷനുമാണ് ആദ്യത്തെ ശസ്ത്രക്രിയകള്‍ നടത്തിയത്. ദാതാവിന്‍റെ കരള്‍ രണ്ടായ പകുത്തതോടെ ഇതേ ആശുപത്രിയിലെ 49 വയസുള്ള മറ്റൊരു സ്ത്രീക്കും കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. സ്വീകര്‍ത്താക്കളുടെയും ദാതാവിന്‍റെയും രക്തഗ്രൂപ്പുകള്‍ ഒന്നായിരുന്നത് ഏറെ സഹായകരമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...

ഓപ്പറേഷൻ തൂഫാൻ ; കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാലി നടന്നു

0
കോന്നി: സംസ്ഥാന സർക്കാർ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ - ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്...

അയ്യങ്കാളി അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ;...

0
പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍...