ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവഗിണിക്കുന്നുവെന്നും ആരോപിച്ച് യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: നിഹാൽ വിഹാർ പ്രദേശത്ത് ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവഗിണിക്കുന്നുവെന്നും ആരോപിച്ച് യുവാവ് ജീവനൊടുക്കി. കടബാധ്യതയുണ്ടെന്നും പണമുള്ള മറ്റൊരാളോടാണ് ഭാര്യക്ക് ഇപ്പോൾ ബന്ധമെന്നും പറഞ്ഞ് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 31 വയസ്സുകാരനായ വികാസ് ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വികാസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് മുമ്പ് മുൻപ് വികാസ് മൂന്ന് വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകളിൽ വിവാഹം മുതൽ ഭാര്യയുടെ അവഗണനയും കടബാധ്യതയും മറ്റൊരു യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടെന്നതും അടക്കം വികാസ് പറയുന്നുണ്ട്. തന്‍റെ മകൻ ഭാര്യയോടൊപ്പം നിൽക്കരുതെന്നും സ്വന്തം വീട്ടിൽ തന്നെ കഴിയുന്നത് ഉറപ്പാക്കണമെന്നും വികാസ് അധികൃതരോട് അഭ്യർത്ഥിക്കുന്നുണ്ട്.

അവരുടെ ജീവിതം മോശമാണ്, അവര്‍ മൂലം ഞാൻ പലപ്പോഴും പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നു. തന്റെ കുട്ടി തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കഴിയണം. മകനെ ഭാര്യയുടെ അടുത്തേക്ക് അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരോട് ബന്ധമുള്ള യുവാവിന്റെ കയ്യിലുള്ളത്ര പണം തൻ്റെ കയ്യിൽ ഇല്ല. അവർക്ക് പണത്തോട് ആസക്തിയായിരിക്കുന്നു. അവസാന ആഗ്രഹം മകൻ തൻ്റെ കുടുംബത്തോടൊപ്പം ചേരണം എന്നതാണ്” എന്നും വികാസ് വീഡിയോയിൽ പറയുന്നുപോസ്റ്റ്‌മോർട്ടത്തിന് ശേഷം വികാസിന്‍റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. ബന്ധുക്കളെ ചോദ്യം ചെയ്ത ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ബുധനാഴ്ച രാവിലെ ഏകദേശം 9.45 ഓടെയാണ് ആത്മഹത്യയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം എത്തി. രണ്ടാം നിലയിൽ വികാസ് എന്ന യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു.

വികാസിന്‍റെ കുടുംബത്തിൽ അച്ഛൻ രവീന്ദർ, അമ്മ, രണ്ട് സഹോദരങ്ങൾ, ഒരു സഹോദരി എന്നിവരുണ്ട്. വികാസ് ജ്വാലാഹേഡി പ്രദേശത്തെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം അഞ്ച് വർഷം മുൻപാണ് ഇയാൾ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വികാസിന് മദ്യപാനശീലവും കുറച്ച് കടബാധ്യതകളും ഉണ്ടായിരുന്നു. ഇതുകാരണം ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഏകദേശം മൂന്ന് വർഷം മുൻപ് ഭാര്യ വികാസിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇത് വികാസിനെ ഏറെ വിഷമിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...