ബംഗളുരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് തലസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് തലസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കാരക്കോണം, നിലമാമൂട് സ്വദേശിയായ അലന്‍ (27) ആണ് പിടിയിലായത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, ഡാന്‍സാഫ് സംഘത്തിന്‍റെ സംയുക്തമായ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നെത്തിയ ബസിൽ പാറശാലയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. കടബാധ്യത കാരണമാണ് ലഹരിക്കച്ചവടം നടത്താന്‍ ഇറങ്ങിയതെന്നാണ് ഇയാളുടെ മൊഴി.

ബെംഗളൂരുവിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തുകയാണെന്നും പ്രതി പോലീസിന് നൽകിയ മൊഴിയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, നെയ്യാറ്റിന്‍കര മേഖലയിലായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇയാൾ പ്രധാനമായും ലഹരി എത്തിച്ച് നൽകിയിരുന്നത്. ഇവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും പ്രതി മയക്കുമരുന്ന് നൽകിയിരുന്നു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...