ഡല്‍ഹി: കാര്‍ഷികമേഖലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയെങ്കിലും യഥാര്‍ഥ കണക്കെടുപ്പില്‍ കാര്‍ഷികമേഖലയ്ക്കുള്ള വിഹിതമായി നീക്കിവെച്ചത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ തുകകള്‍. 2022-23 മുതലിങ്ങോട്ടുള്ള മൂന്നുവര്‍ഷങ്ങളിലും കാര്‍ഷികമേഖലയ്ക്കുള്ള വിഹിതം കുറഞ്ഞുവരുന്നതായി ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. മണ്ണ്, ജലസംരക്ഷണം പോലെ ചില മേഖലകളില്‍ വര്‍ധനയുണ്ടെങ്കിലും വാര്‍ഷിക അനുപാതംവെച്ചുനോക്കുമ്പോള്‍ ശതമാനക്കണക്കില്‍ കാര്യമായ വര്‍ധന പറയാനാവില്ല.
2022-23നെ അപേക്ഷിച്ച് ഇത്തവണ കാര്‍ഷികമേഖലയ്ക്ക് നീക്കിവെച്ച വിഹിതത്തിലുണ്ടായ വെട്ടിക്കുറവ് 81,000 കോടി രൂപയാണ്. യഥാര്‍ഥ ചെലവുമായി താരതമ്യംചെയ്യുമ്പോള്‍ 2022-23നെ അപേക്ഷിച്ച് കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കുള്ള വിഹിതത്തിലുണ്ടായ വെട്ടിക്കുറവ് 22.3 ശതമാനമാണ്. 2023-24ലെ പുതുക്കിയ ബജറ്റിനെക്കാളും ആറുശതമാനം കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും നീക്കിയിരിപ്പ് കുറഞ്ഞുവരുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























