സംസ്ഥാനത്ത് ഉദരസംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾക്കൊപ്പം ഉദരസംബന്ധമായ അസുഖങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മാസം ഏകദേശം 50,000 ആളുകളാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 14,521 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കണക്കുകൾ വീണ്ടും ഉയരുന്നതാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ.

മലിനമായ ഭക്ഷണവും വെള്ളവുമാണ് ഉദരസംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോടൊപ്പം, ആഹാര കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. നിലവിൽ, മഴക്കാലപൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് പകർച്ചവ്യാധികൾ പെരുകുന്നതിന്റെ ആക്കം കൂട്ടിയത്. അതിനാൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, ഡെത്ത് ഓഡിറ്റ് നടത്താനുമുള്ള നിർദ്ദേശം ആരോഗ്യവകുപ്പ് ഇതിനോടകം ജില്ലകൾക്ക് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...