അടൂർ: കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ രണ്ട് ചെറുപ്പക്കാർ ഉൾപ്പടെ ഒരു മാസക്കാലയളവിൽ വാഹനാപകടത്തിൽ അടൂർ ബൈപാസിൽ പൊലിഞ്ഞത് അഞ്ചു പേർ, അഞ്ചു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർന്നത്. കാലാകാലങ്ങളിൽ ട്രാഫിക് ഉപദേശസമിതി ഉൾപ്പടെ കൂടി എടുക്കുന്ന തീരുമാനങ്ങൾ കാറ്റിൽപ്പറത്തി യാത്രക്കാരുടെ ജീവന് വെല്ലുവിളിയായി അടൂർ ബൈപാസ് മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇരുപതിൽപ്പരം ജീവനുകൾ പൊലിയുകയും അതിലേറെ ആൾക്കാർ ദുരിതം അനുഭവിക്കുകയും ചെയ്തിട്ടും കെ എസ് ടി പി അധികൃതർ നിലപാടെടുക്കാതെ, സുരക്ഷാ മാർഗ്ഗങ്ങൾ ഏർപ്പെടുത്താനും തയ്യാറാവതത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ കൊലപാതകുറ്റം ചുമത്തണമെന്ന് പൊതുജനങ്ങൾ ആവിശ്യപ്പെടുന്നു. ഇരു വശങ്ങളിലും അനധികൃത്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അനിയന്ത്രിത വാഹന പാച്ചിലും നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നു.
ഇരു വശങ്ങളിലും വ്യാപാരം നടത്തുന്ന സ്ഥപനങ്ങൾ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ ഉൾപ്പടെ വ്യാപാരം വിപുലപ്പെടുത്തി സ്ഥാപനങ്ങളിലെ വാഹനങ്ങളും അവിടെ എത്തുന്ന വാഹനങ്ങളും റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് മുഖ്യ പ്രശ്നമെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തട്ടു കട ഉൾപ്പടെ നടത്തുന്ന അനധികൃത കച്ചവടക്കാരും അപകടത്തിന് ആക്കം കൂട്ടുന്നു. വർധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്ത് അഞ്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പടെ നഗരസഭയും ട്രാഫിക് പോലീസുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിച്ചെങ്കിലും ഉദാസീനത കാരണം നടപ്പാക്കാത്തതും തുടർച്ചയായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു എന്നും പറയാതെവയ്യ. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയും ഒരു അപകടത്തിന് കാത്തിരിക്കാതെ അടിയന്തിരമായി കെ എസ് ടി പി, നഗരസഭ ഉൾപ്പടെ ബന്ധപ്പെട്ട അധികാരികൾ ശാശ്വത നടപടികൾ കൈക്കൊള്ളണമെന്ന് ജനങ്ങൾ ആവിശ്യപ്പെടുന്നു.





























