മധ്യപ്രദേശ് : ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ മധ്യപ്രദേശ് ഇൻഡോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊപോലീസിന്റെ പ്രാഥമിക നിഗമനം. താരത്തിന്റെ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മീഷണർ എം. റഹ്മാൻ അറിയിച്ചു. മുൻ കാമുകന്റെ ഭീഷണിയും ശല്യവും കാരണം മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പിതാവിനും സഹോദരനുമൊപ്പമാണ് നടി താമസിച്ചിരുന്നത്. രാവിലെ പിതാവാണ് വൈശാലി ടക്കറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘രക്ഷബന്ധനി’ലാണ് അവസാനമായി അഭിനയിച്ചത്. ആത്മഹത്യയിൽ തേജാജി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുറിയിൽനിന്ന് നടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.