ജീവൻ കൊണ്ട് പന്താടരുത് ; യുജിസിക്കെതിരെ ആദിത്യ സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നു മുൻപു നടത്തണമെന്ന യുജിസി നിർദ്ദേശത്തിന് എതിരെ ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ സുപ്രീംകോടതിയിൽ ഹർജി നൽകി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുമ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവൻകൊണ്ടു പന്താടരുതെന്ന് ആദിത്യ അഭ്യർത്ഥിച്ചു.

കോവിഡ് സാഹചര്യത്തിലെ മാനസിക സമ്മർദം, അപൂർണമായ സിലബസ്, വിദ്യാർഥികൾക്കും അധ്യാപകർക്കും രോഗം ബാധിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് ലോകത്തെ പ്രമുഖ സർവ്വകലാശാലകൾ പരീക്ഷകൾ ഒഴിവാക്കുമ്പോൾ ഇവിടെ എച്ച്ആർഡി മന്ത്രാലയവും യുജിസിയും പരീക്ഷ അടിച്ചേൽപിക്കുകയാണ്.

ലോകത്തെവിടെയും ഒരു പരീക്ഷ കൊണ്ടു മാത്രം വിദ്യാർഥിയുടെ മികവ് അളക്കുന്നില്ല. മുൻ സെമസ്റ്ററുകളിലെ ശരാശരി മാർക്ക് നോക്കി വിജയം കണക്കാക്കാമെന്ന ന്യായമായ തീരുമാനമാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചതെന്നും ആദിത്യ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയുമായ ആദിത്യ, ശിവസേനയുടെ യുവജന വിഭാഗമായ യുവസേന അധ്യക്ഷൻ കൂടിയാണ്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 30നു മുൻപ് പരീക്ഷകൾ നടത്തണമെന്ന് യുജിസി നിർദ്ദേശം വന്നതോടെ പ്രതിസന്ധിയായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...