തിരുവനന്തപുരം: ചാടിപ്പോയി ദിവസങ്ങൾ പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയിട്ട് 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങിനെ കൂട്ടിലടക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതിനിടെ രണ്ട് തവണ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, ഈ രണ്ട് തവണയും അധികൃതർക്ക് പിടികൊടുക്കാതെയാണ് മറ്റിടങ്ങളിലേക്ക് ചാടിപ്പോയത്. ബെയിൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ ഹനുമാൻ കുരങ്ങ് വിഹരിക്കുന്നുണ്ടെന്നാണ് സൂചന.
മൃഗശാലയിലെ അധികൃതർ നൂലിൽ കെട്ടി എറിഞ്ഞു കൊടുക്കുന്ന പഴങ്ങളും, തളിരിലകളുമാണ് ഹനുമാൻ കുരങ്ങിന്റെ പ്രധാന ഭക്ഷണം. അതേസമയം, മൃഗശാലയിലെ മരക്കൊമ്പുകളിൽ എത്തുന്ന കാക്കകൾക്കും മറ്റു പക്ഷികൾക്കും ഹനുമാൻ കുരങ്ങ് നേരിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. ജൂൺ 13നാണ് തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്നും പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. സാധാരണ നിലയിൽ ഇണയെ വിട്ടുപോകാത്ത ഇനത്തിലുള്ളവയാണ് ഹനുമാൻ കുരങ്ങുകൾ. എന്നാൽ, ഇത്തവണ ഇണയെ പോലും വേണ്ടാതെയാണ് നഗരത്തിൽ ചുറ്റിക്കറങ്ങുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-