പത്തനംതിട്ട: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറയുടെ ജാഗ്രതയിൽ ജില്ലയിൽ തെളിഞ്ഞത് 3.58 ലക്ഷം നിയമലംഘനങ്ങൾ. ഇതിൽ മൂന്ന് ലക്ഷം പേർക്ക് പിഴ നൽകി. ക്യാമറ സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ 18.40 കോടി രൂപയാണ് വിവിധ നിയമ ലംഘനങ്ങൾക്കായി പിഴ ഇട്ടിരിക്കുന്നത്. ഇതിൽ നാല് കോടി രൂപ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. അവശേഷിക്കുന്ന കേസുകൾക്ക് ചെല്ലാൻ അയച്ചിരിക്കുകയാണ്. ചിലത് കോടതിയുടെ പരിഗണനയിലും. കഴിഞ്ഞ വർഷം ജൂൺ അഞ്ച് മുതലാണ് ക്യാമറ പ്രവർത്തിക്കാൻ തുടങ്ങിയത്.ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ഇടാതെയുമുള്ള യാത്ര, ഒരു ബൈക്കിൽ മൂന്ന് പേരുടെ യാത്ര, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം എന്നിവയാണ് ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ.ജില്ലയിൽ ദേശീയ, സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറയുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണ് ജില്ലയിൽ കൂടുതലുമുള്ളത്. ഹെൽമറ്റ് കേസുകളും അധികമായുണ്ട്. അടൂർ ഒഴികെയുള്ള ക്യാമറകൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























