സംസ്ഥാനത്ത് ഗൾഫിലേക്ക് അഞ്ചുമുതൽ പത്തിരട്ടി വരെ യാത്രാനിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

പഴയങ്ങാടി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലേക്ക് അഞ്ചുമുതൽ പത്തിരട്ടി വരെ യാത്രാനിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ 25 മുതൽ തുറക്കുന്നത് മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പേ സംസ്ഥാനത്തുനിന്ന് വിമാന യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആദ്യ വാരം വരെ പരമാവധി ടിക്കറ്റ് നിരക്ക് ഉയർത്തി. 27ന് കണ്ണൂരിൽ നിന്ന് ദുബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റിന് 42700 രൂപ നൽകണം. ഇതേ വിമാനക്കമ്പനി ഷാർജയിലേക്കും അബൂദബിയിലേക്കും 37500 രൂപയാണ് ഈടാക്കുന്നത്. യു.എ.ഇയിലെ ഫുജൈറയിലേക്ക് ഇതേ ദിവസം ഇൻഡിഗോ ഫ്ലൈറ്റ് തങ്ങളുടെ സർവകാല റെക്കോഡുകൾ തിരുത്തിയാണ് 37300 രൂപക്ക് ടിക്കറ്റുകൾ വിൽക്കുന്നത്.

കോഴിക്കോടുനിന്ന് അബൂദബിയിലേക്ക് ആഗസ്റ്റ് 28ന് യാത്ര ചെയ്യാൻ ഇത്തിഹാദ് എയർവേസിന് 46,300 രൂപയും എയർ അറേബ്യയുടെ വിമാനത്തിന് 33800 രൂപയും ഇൻഡിഗോക്കും എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ് ജെറ്റിനും ദുബൈയിലേക്ക് 37000 മുതൽ 38500 രൂപ വരെയും നൽകണം. കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് 28ന് രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരൻ നൽകേണ്ടത് 75600 രൂപയാണ്. യു. എ.ഇയിലേക്ക് കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ്ജെറ്റിനും യാത്രാനിരക്ക് 37000 രൂപ മുതൽ 38000 വരെയാണ്. സംസ്ഥാനത്തെ വിമാനയാത്രക്കാർ ഉപയോഗപ്പെടുത്തുന്ന, പൊതുവേ നിരക്ക് കുറവായ കർണാടകയിലെ മംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയിലേക്ക് ഈടാക്കുന്നത് ഈ കാലയളവിൽ 32000 രൂപക്ക് മുകളിലാണ്. കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഈ കാലയളവിൽ 36000 രൂപയും കോഴിക്കോടുനിന്ന് 40,200 രൂപയും ഈടാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; മുഖ്യപ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം...

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...

പോക്സോ കേസുകളിൽ 71% പ്രതികളും കുട്ടികളുടെ ബന്ധുക്കളും പരിചിതരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന്...