തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വിലക്കയറ്റം രൂക്ഷമായിരിക്കെ ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി വിമര്‍ശിച്ചു.
ജനങ്ങൾ ദുരിതത്തിലാണ്. വിലക്കയറ്റത്തില്‍ ജനം വലയുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത സ്ഥിതിയില്‍ 99 സീറ്റുകളുള്ള എല്‍ഡിഎഫ് മുന്നണി തൃക്കാക്കരയില്‍ തമ്പടിക്കരുതായിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു. വികസനത്തിന്റെ ആള്‍ക്കാരെന്ന് സി.പി.എം പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ല. സി.പി.എം വികസന വിരോധികളാണ്. സി.പി.എം ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇതിലും വികസിച്ചേനെയെന്നും എകെ ആന്റണി പറഞ്ഞു.