Monday, May 13, 2024 2:37 am

അക്ഷരശ്രീ പദ്ധതിയില്‍ അഴിമതി പരിശോധിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം ; പരാതിക്കാരന്‍ ഇപ്പോള്‍ സസ്പെന്‍ഷനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതമിഷ‍െന്‍റ നേതൃത്വത്തിെന്‍റ കോര്‍പറേഷനില്‍ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച്‌ പരിശോധിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. സാക്ഷരതമിഷന്‍ ജീവനക്കാര‍െന്‍റ പരാതിയിലാണ് പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയത്. ഏഴാംതര തുല്യത പരീക്ഷയില്‍ വ്യാജന്മാരെ തിരുകിക്കയറ്റിയും പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷകളില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്തവരുടെ പേരില്‍ കള്ളക്കണക്കുകള്‍ കോര്‍പറേഷനില്‍ കാണിച്ചും 11 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി.

പദ്ധതിയനുസരിച്ച്‌ അഡ്മിഷന്‍ എടുക്കുമ്പോള്‍തന്നെ രജിസ്ട്രേഷന്‍ ഫോമില്‍ പഠിതാവിന്‍റ വിവരങ്ങള്‍ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. എന്നാല്‍, സാക്ഷരതമിഷന്‍ അക്ഷരശ്രീയുമായി പദ്ധതിപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. മതിയായ രേഖകളില്ലെന്ന് സാക്ഷരതമിഷന്‍തന്നെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പത്താംതരം തുല്യത പരീക്ഷക്ക് 1074 പേര്‍ പരീക്ഷയെഴുതിയെന്നാണ് സാക്ഷരമിഷന്‍ കോര്‍പറേഷന് നല്‍കിയ കണക്ക്. ഒരാള്‍ക്ക് 500 രൂപയെന്ന കണക്കില്‍ 5,37,000 രൂപ അനുവദിക്കണമെന്നാണ് സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല കഴിഞ്ഞവര്‍ഷം കോര്‍പറേഷന് കത്ത് നല്‍കിയത്. ഈ തുക അനുവദിക്കുകയും ചെയ്തു. എന്നാല്‍, 522 പേരാണ് പരീക്ഷയെഴുതിയത്.

ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1055 പേര്‍ക്ക് 1500 രൂപ വീതം 15,82500 രൂപ അനുവദിച്ചെങ്കിലും പ്ലസ് വണ്ണിന് 633 പേരും പ്ലസ് ടുവിന് 498 പേരുമാണ് പരീക്ഷയെഴുതിയത്. സാക്ഷരതമിഷനിലെ ക്രമക്കേടുകളെ സംബന്ധിച്ച്‌ ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയ ജീവനക്കാരന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

ആള്‍മാറാട്ടത്തിലും അന്വേഷണം
സംസ്ഥാന സാക്ഷരതമിഷന്‍ നടത്തിയ ഏഴാംതരം തുല്യത പരീക്ഷയില്‍ 77 പേര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതായി കണ്ടെത്തിയെങ്കിലും പോലീസില്‍ പരാതി നല്‍കാതെ സംഭവം ഒതുക്കി. സാക്ഷരത മിഷന്‍ ഏഴാംതരം തുല്യതാ കോഴ്സ് പത്താം ബാച്ചിലാണ് 2017ല്‍ തട്ടിപ്പ് അരങ്ങേറിയത്. സംസ്ഥാന ഓഫിസില്‍നിന്ന് രജിസ്റ്റര്‍ നമ്പറും ഡയറക്ടറുടെ ഒപ്പും സീലോടുംകൂടി, ഫോട്ടാ പതിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഠിതാക്കള്‍ക്ക് നല്‍കാതെ അതേ രജിസ്റ്റര്‍ നമ്പറുകളില്‍ മറ്റ് 77 പേരെക്കൊണ്ട് ആളുമാറ്റി പരീക്ഷയെഴുതിച്ച്‌ വിജയശതമാനം ഉയര്‍ത്തുകയായിരുന്നു. ഒരേ രജിസ്റ്റര്‍ നമ്പറില്‍ പരീക്ഷയെഴുതിയ രണ്ട് പഠിതാക്കളെയും വിജയിപ്പിച്ചു. മാര്‍ക്ക് ലിസ്റ്റുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

തട്ടിപ്പിന് കൂട്ടുനിന്ന ജില്ല പ്രോജക്‌ട് കോഓഡിനേറ്റര്‍ സി.കെ പ്രദീപ് കുമാര്‍, ഓഫിസ് അസിസ്റ്റന്‍റ് ടി.എസ് ഗീതകുമാരി, ക്ലറിക്കല്‍ അസിസ്റ്റന്‍റ് സുനില്‍കുമാര്‍ എന്നിവരെ വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കും സ്വീപ്പര്‍ കം പ്യൂണ്‍ ആര്‍.ബിന്ദുവിനെ സംസ്ഥാന ഓഫിസിലേക്കും സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍, വിവാദം കെട്ടടങ്ങിയതോടെ ഇവരെ വീണ്ടും തിരുവനന്തപുരം ജില്ല ഓഫിസിലേക്കുതന്നെ തിരികെയെത്തിച്ചു. ഇതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടല്‍ ; തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അബ്ദു റഹിമാന്‍

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം...

ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ

0
എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക...

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം : നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

0
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന...