പത്തനംതിട്ടയില്‍ പ്രളയസമാനം ; തോട്ടില്‍ വീണ് കാറില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി – പമ്പാസ്‌നാനം അനുവദിക്കില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ പ്രളയസമാനം. മലവെള്ളപ്പാച്ചില്‍. കക്കാട്ടാറ്റില്‍ ജലനിരപ്പയുയരുന്നു.  റോഡുകളിലെല്ലാം വെള്ളംകയറി. പത്തനംതിട്ട നഗരസഭ 18-ാം വാര്‍ഡില്‍ മൂന്നു വീടുകള്‍ വെള്ളത്തിന് അടിയിലായി. നൂറനാട് – പന്തളം റോഡില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂര്‍ മൃഗാശുപത്രിയിലും വെള്ളം കയറി. പമ്പയില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇന്ന് നട തുറക്കാനിരിക്കേ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പാസ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനം.

രാവിലെ ജില്ലയില്‍ പെയ്തത് റെക്കോഡ് മഴയാണ്. ഏഴു മുതല്‍ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റര്‍ മഴയാണ്. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി – ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാല്‍ പ്രളയ ഭീഷണിയില്ല.

മലയാലപ്പുഴയില്‍ കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. രാവിലെ ഒമ്പതു മണിയോടെ ശങ്കരത്തില്‍ വര്‍ഗീസിന്റെ വീടിന് പിന്നില്‍ നിന്നാണ് മലവെള്ളം വന്നത്. മതില്‍ തകര്‍ന്നു. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഒഴുകി നീങ്ങിയിട്ടുണ്ട്. കുമ്പഴ-കോന്നി റോഡില്‍ ഇളകൊള്ളൂരില്‍ ഇലക്‌ട്രിക് പോസ്റ്റ് വീണും ജലനിരപ്പുയര്‍ന്നും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. പന്തളം – നൂറനാട് റോഡില്‍ കുടശനാടിന് സമീപം നിയന്ത്രണ വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. സെന്‍ട്രല്‍ ലോക്കായി പോയ കാറിന്റെ ചില്ല് തകര്‍ത്താണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു.

വെച്ചൂച്ചിറക്കടുത്തുകൊല്ലമുള ടൗണില്‍ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെള്ളംകയറി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ആശങ്കാപരമായി ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളം കയറിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കി ആനത്തോട് നിറയുന്നതിന് ഇനി 11 ശതമാനം കൂടി അവശേഷിക്കുന്നതിനാല്‍ അത് തുറക്കേണ്ട സാഹചര്യമില്ലെന്ന് ശനിയാഴ്ച രാവിലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വെള്ളിയാഴ്ച ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത് ആശങ്ക പരത്തിയിരുന്നു. തുലാമാസ പുജകള്‍ക്കായി ശനിയാഴ്ച വൈകിട്ട് നട തുറക്കുന്ന ശബരിമലയില്‍ പമ്പാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. നേരത്തെ പമ്പാ സ്നാനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പമ്പയാറ്റില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനാലാണ് സ്നാനം വിലക്കിയത്. മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ്. കോന്നിയില്‍ ശനിയാഴ്ച രാവിലെ 10 മണിവരെ 97 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...