കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി നൽകുന്നുവെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി നൽകുന്നുവെന്ന് ആക്ഷേപം. അനുമതി നൽകുമ്പോൾ ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്തുന്നില്ല. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമ്മാണത്തിന് ആദ്യം അനുമതി നൽകിയതിലും പിന്നെ റദ്ദാക്കിയതിലും സംശയങ്ങൾ ഉയരുകയാണ്. പാണക്കാട്ടെ കുന്നിൻ ചെരുവിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും മഴ ശക്തമാവുകയും ചെയ്തതിൽ പിന്നെയാണ് മണ്ണിടിഞ്ഞു തുടങ്ങിയത്. മഴ കനത്തതോടെ മണ്ണ് പൂർണമായും കുത്തിയൊലിച്ചു.

എന്നാൽ കുത്തനെയുള്ള ചെരിവുകളിൽ കെട്ടിട നിർമ്മാണത്തിന് ആയാൽ പോലും മണ്ണ് എടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് കാറ്റിൽ പറത്തിയാണ് പലയിടങ്ങളിലും നിർമ്മാണങ്ങൾ നടക്കുന്നത്. അശാസ്ത്രീയമായ മണ്ണെടുപ്പ് കുന്നിടിച്ചിലിനും ദുരന്തങ്ങൾക്കും കാരണമാകുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. 2015 കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം 3000 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾക്ക് മണ്ണെടുക്കാൻ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ, അപകടസാധ്യതയുള്ള കുന്നിൻപ്രദേശങ്ങളിൽ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോർട്ട് പോലുള്ള ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കൃത്യമായി നിഷ്കർഷിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് മണ്ണ് നീകരുതെന്ന് ഉത്തരവ് ഇറക്കിയത്.

ഇതേ തുടർന്ന് പുതിയ അനുമതികൾ നൽകാതിരിക്കാനും നിലവിലുള്ള അനുമതികൾ നിർത്തിവയ്ക്കാനും ജിയോളജി വകുപ്പിന്‍റെ ഉത്തരവുമുണ്ട്. കോടതി നിർദ്ദേശം പാലിക്കാൻ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശവും നൽകിയതാണ്. പാണക്കാട്ടെ മണ്ണിടിഞ്ഞ സ്ഥലത്ത് 2025 സെപ്റ്റംബർ 26 ലാണ് ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ഇവിടെ പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പും, മണ്ണെടുക്കാൻ നഗരസഭയും അനുമതി നൽകിയിരുന്നു. 3000 സ്ക്വയർ ഫീറ്റിൽ താഴെ ഉള്ള സ്ഥലങ്ങളിൽ മണ്ണെടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലെന്നാണ് ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം : ഭൂമികൈമാറ്റത്തിൽ ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം...

മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു...