വ്യാജ രേഖകൾ നൽകി അമേരിക്കൻ വിസക്ക് ശ്രമം ; രണ്ട് ​ഗുജറാത്തി യുവതികൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച ​ഗുജറാത്ത് യുവതികൾക്കെതിരെ പരാതി നൽകി അമേരിക്കൻ എംബസി. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് യുവതികൾക്കും വിസ കൺസൾട്ടൻ്റിനുമെതിരെയാണ് വിദ്യാഭ്യാസ, വരുമാന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്നും യുഎസ് എംബസിയെയും ഇമിഗ്രേഷനെയും കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് പരാതി നൽകിയത്. നേഹ പട്ടേൽ (26), പിങ്കൽ പട്ടേൽ (24), ചിരാഗ് പട്ടേൽ (29) എന്നിവർക്കെതിരെയാണ് ദില്ലി ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ യുഎസ് എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസിലെ വിദേശ ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായ എറിക് മോളിറ്റർ പരാതി നൽകിയത്. കുടിയേറ്റേതര വിസക്കാണ് ദില്ലിയിലെ യുഎസ് എംബസിയിൽ അപേക്ഷിച്ചത്.

അപേക്ഷയിൽ 2015 മുതൽ 2018 വരെ സയൻസ് ആൻഡ് ആർട്‌സ് കോളേജിൽ പഠിച്ചിട്ടുണ്ടെന്നും ബിഎ ബിരുദം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോളേജ് രേഖകളും സമർപ്പിച്ചു. പിതാവിൻ്റെ ബാങ്ക് ബാലൻസ് 52.20 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും സർട്ടിഫിക്കറ്റുകളും ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകളും സമർപ്പിച്ചു. എന്നാൽ എംബസിയിൽ നടന്ന അഭിമുഖത്തിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് ഇവർ സമ്മതിച്ചു. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് വിസ ഏജൻ്റുമാരായ ചിരാഗ് പട്ടേലും മിഹിർ പട്ടേലും തനിക്ക് വ്യാജ രേഖകൾ നൽകിയെന്നും അതിന് 1.50 ലക്ഷം രൂപ നൽകിയെന്നും അവർ യുഎസ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞു.

രണ്ട് വിസ ഏജൻ്റുമാർക്കും 24.50 ലക്ഷം രൂപ നൽകേണ്ടതായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. സമാനമായി പിങ്കൽ പട്ടേലും തന്റെ പിതാവിൻ്റെ ബാങ്ക് ബാലൻസ് 51.13 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ പോലുള്ള വ്യാജ രേഖകളും ഹാജരാക്കി. അപേക്ഷയിൽ കാണിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് പിതാവിന് സ്വന്തമല്ലെന്ന് അഭിമുഖത്തിൽ ഇവരും സമ്മതിച്ചു. ചിരാഗിൻ്റെ സഹോദരൻ ചിന്തൻ യുഎസിൽ സ്ഥിരതാമസക്കാരനാണെന്നും ചിരാഗിനെയും മിഹിറിനെയും വിസ കൺസൾട്ടൻസി സ്ഥാപനം നടത്താനും ആളുകളെ അനധികൃതമായി യുഎസിലേക്ക് അയക്കാനും സഹായിച്ചിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ചാണക്യപുരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീകളുടെ പിതാക്കന്മാരുടേതെന്ന് കാണിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏജൻ്റ് പണം നിക്ഷേപിച്ചതായും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...