Tuesday, April 15, 2025 3:07 am

ഷംസീറിന്‍റെ കസേര തെറിക്കും ; ഭരണകക്ഷി നേതാക്കള്‍ക്കെതിരായ ശാസന മുഖ്യനെ ചൊടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷംസീറിന്‍റെ കസേര തെറിക്കും. ഭരണകക്ഷി നേതാക്കള്‍ക്കെതിരായ ശാസന മുഖ്യനെ ചൊടിപ്പിച്ചു. സ്പീക്കര്‍ എന്‍ എ ഷംസീര്‍ തലവേദനയാകുന്നുവെന്ന തിരിച്ചറിവില്‍ സിപിഎമ്മിലെ ഒരു വിഭാഗം. നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ക്ക് വീണ്ടും സ്പീക്കറുടെ ശാസന കിട്ടുമ്പോള്‍ വിഷയം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കാണുന്നത്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ മാത്രം സബ്മിഷന്‍ അവതരിപ്പിക്കുകയും മന്ത്രിമാര്‍ മറുപടി നല്‍കുകയുമായിരുന്നു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളില്‍ ചിലര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു നടക്കുകയും സഭയ്ക്കുള്ളില്‍ കൂട്ടംകൂടി സംസാരിക്കുകയും ചെയ്തു. ഇതാണ് കഴിഞ്ഞ ദിവസം ഷംസീറിന് ഇടപെടേണ്ട അവസ്ഥയുണ്ടാക്കിയത്.

സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെട്ട സ്പീക്കറെ ഇതു പ്രകോപിപ്പിച്ചു. ട്രഷറി അംഗങ്ങള്‍ സീറ്റുകളില്‍ ഇരിക്കണമെന്നും ട്രഷറി ബഞ്ചുകാര്‍ ഇങ്ങനെ തുടങ്ങിയാല്‍ സഭ എങ്ങനെ നടത്തിക്കൊണ്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. അതോടെ ഭരണപക്ഷം സീറ്റുകളിലേക്കു മടങ്ങി. സാധാരണ ട്രഷറി ബഞ്ചുകാരെ ഇത്ര രൂക്ഷമായി സ്പീക്കര്‍ വിമര്‍ശിക്കാറില്ല. ഇതാണ് തെറ്റുന്നത്. പിണറായിയുടെ ആദ്യ സര്‍ക്കാരില്‍ ശ്രീരാമകൃഷ്ണനായിരുന്നു സ്പീക്കര്‍. രണ്ടാം സര്‍ക്കാരിന്‍റെ തുടക്കത്തില്‍ എംബി രാജേഷും. രാജേഷിനെ മന്ത്രിയാക്കി ഷംസീറിനെ സ്പീക്കറാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇത് വന്‍ തിരിച്ചടിയാകുമോ എന്ന സംശയം സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ട്. ഷംസീര്‍ കൂടുതല്‍ ജനകീയനായി മാറുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ എത്തിയതോടെ മന്ത്രിസഭയില്‍ അഴിച്ചു പണി വന്നു. ഇതോടെ സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിയാക്കി. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ഷംസീര്‍ സ്പീക്കറും. അതുവരെ ഉണ്ടായിരുന്ന പ്രതിച്ഛായയെല്ലാം സ്പീക്കര്‍ കസേരയില്‍ ഷംസീര്‍ മാറ്റിയെടുക്കുകയാണ്. അതിന്‍റെ സൂചനകളാണ് നടപ്പ് നിയമസഭാ സമ്മേളനത്തിലും നല്‍കുന്നത്. നിയമസഭ കണ്ട നിഷ്പക്ഷ സ്പീക്കറായി ഷംസീര്‍ മാറുകയാണ്. സ്വര്‍ണ്ണ കടത്തും ലൈഫ് മിഷനും കത്തുന്ന കാലത്ത് സ്പീക്കറുടെ ഈ സമീപനം തിരിച്ചടിയാകുമോ എന്ന സംശയം സിപിഎമ്മിലെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അതിനിടെ നിയമസഭാ നടപടികള്‍ സംബന്ധിച്ച തെറ്റായ വാര്‍ത്തകളെ വിമര്‍ശിച്ചും ശ്രദ്ധചെലുത്തണമെന്ന് നിര്‍ദ്ദേശിച്ചും സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ റൂളിങ്. വസ്തുതാപരമല്ലാത്ത തരത്തില്‍ കാര്യങ്ങളെ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് പാര്‍ലമെന്ററി മര്യാദയുടെ ലംഘനമാണെന്നും സ്പീക്കറുടെ മുന്നറിയിപ്പ്. സഭാസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതതു ദിവസത്തെ കാര്യപരിപാടികളും മറ്റ് ബിസിനസുകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഭരണഘടനയിലേയും സഭയുടെ നടപടി ചട്ടങ്ങളിലേയും വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും പാലിച്ചാണ്. മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും ഷംസീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശം സഭയില്‍ ഉന്നയിക്കപ്പെടുന്നതിനു മുമ്പ് തന്നെ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇതും പാര്‍ലമെന്ററി മര്യാദകള്‍ക്കു വിരുദ്ധമാണെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. അങ്ങനെ കര്‍ശന നിലപാടുകളാണ് സ്പീക്കര്‍ സഭയിലെടുക്കുന്നത്. തന്‍റെ നിലപാട് വ്യക്തമായി തന്നെ പറയുന്നുമുണ്ട്. പ്രതിപക്ഷത്തെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്ന സ്പീക്കര്‍ ഭരണ പക്ഷത്തിന്‍റെ അമിത ഇടപെടലുകളേയും അംഗീകരിക്കുന്നില്ല.

അടിയന്തരപ്രമേയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്പീക്കറും പ്രതിപക്ഷവും തുടര്‍ച്ചയായ രണ്ടാം ദിവസവും നേര്‍ക്കുനേര്‍ വന്നിരുന്നു. മുഖ്യമന്ത്രി വിരട്ടിയതിനാലാണ് സ്പീക്കര്‍ പ്രതിപക്ഷത്തിന്‍റെ അവകാശമായ അടിയന്തരപ്രമേയ നോട്ടിസ് ആവര്‍ത്തിച്ച്‌ നിഷേധിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചട്ടങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും സ്പീക്കറുടെ റൂളിംങ് എത്തിയത് അപ്പോഴാണ്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

ചോദ്യോത്തര വേളയില്‍കെ.എസ്.ആര്‍.ടി.സി സംബന്ധിച്ച്‌ ചോദ്യങ്ങള്‍ വന്നു. 2022 ല്‍ ജീവനക്കാര്‍ നല്‍കിയ ഒരു കേസ് ആറാം തീയതി കോടതി പരിഗണിക്കും. അതിനാല്‍ കെ.എസ്.ആര്‍.ടിസി പ്രതിസന്ധി സംബന്ധിച്ച ഒന്നും അടിയന്തര പ്രമേയമായി കൊണ്ടുവരാനാകില്ലെന്നാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍സ്വീകരിച്ച നിലപാട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി

0
പാലക്കാട്: പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി. കല്ലടിക്കോട് മീൻവല്ലത്ത് കൂമൻകുണ്ട് ഭാഗത്താണ്...

ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ

0
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി...

സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം...

0
തമിഴ്നാട് :  സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ...

കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ...