കൊച്ചി: അവയവക്കടത്ത് കേസില്‍ ഒരു പ്രധാന ഇടനിലക്കാരന്‍ കൂടി പോലീസ് പിടിയിൽ. ആലപ്പുഴ പുന്നമട സ്വദേശി മറയൂര്‍ ഡെബിന്‍ ജോസഫിനെയാണ് അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തത്ട വൃക്കയുടെ ആവശ്യക്കാരെയും അവയവം നല്‍കാന്‍ തയാറാകുന്ന ഇരകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണ് ഡെബിന്‍ ജോസഫ്. ഇതുവരെ പത്തോളം പേരാണ് കേസിൽ അറസ്റ്റിലായത്. മുഖ്യപ്രതി നജീബിനേയും ഭാര്യ റഷീദയെയും നിലവില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകക്കാണ് മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. എംഎൽഎ, എംപി, പൊലീസ് എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.





























