ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാട് ഈ വർഷം 74 ദിവസം തുടരും. ഇതുവരെ 42 ദിനങ്ങൾ പിന്നിട്ടു. 422 വള്ളസദ്യകൾ ഇതുവരെ ബുക്കുചെയ്തിട്ടുണ്ട്. ഞായറാഴ്ചവരെ 215 സദ്യകൾ നടന്നു. ഒക്ടോബർ രണ്ടിന് വള്ളസദ്യ സമാപിക്കും. ഒരു സദ്യയ്ക്ക് കുറഞ്ഞത് 250 മുതൽ 500 പേർ വരെ ആകാം. 15 സദ്യാലയങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. പത്തെണ്ണം ക്ഷേത്രമതിൽക്കകത്തും അഞ്ചെണ്ണം പുറത്തുള്ള ഓഡിറ്റോറിയങ്ങളിലുമാണ്. 15 അംഗീകൃത കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 22 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്കും ഭക്തർക്ക് നൽകും. അഭീഷ്ടകാര്യസിദ്ധിക്കും, സർവ്വൈശ്വര്യത്തിനും, സന്താനലബ്ധിക്കുമായി അന്നദാനപ്രഭുവിന് ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. സദ്യക്കെത്തുന്ന പള്ളിയോടത്തുഴച്ചിലുകാർക്ക് പ്രത്യേക ബാഡ്ജ് നൽകും. ഭക്തർക്ക് പാസ് നൽകിയാണ് പ്രവേശനം. തിരുവോണദിവസവും ഉത്രട്ടാതിനാളിലും സദ്യ ഇല്ല. ഈ വർഷം 80 സദ്യകൾകൂടി ബുക്കുചെയ്യാൻ അവസരം ഉണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1