സൗകര്യങ്ങൾ ഒരുക്കി ആരണ്യകം കഫേ

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : രുചികളൊരുക്കുന്ന ആരണ്യകം കഫേ വർഷങ്ങളായി അസൗകര്യങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഭാഗികമായി ഈറ്റ മേഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് മഴക്കാലത്ത് ചോർച്ച തടഞ്ഞിരുന്നത്. കൂടാതെ അടച്ചുറപ്പില്ലാത്ത ഷെഡ്ഡിന്റെ പരിമിതികളുമുണ്ടായിരുന്നു.വനിതകൾക്ക് വരുമാന മാർഗമെന്ന നിലയിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ കീഴിൽ 7 വർഷം മുൻപാണ് കോന്നി– തണ്ണിത്തോട് റോഡരികിലായി പേരുവാലി വനഭാഗത്ത് നാടൻ ഭക്ഷണശാല ആരംഭിച്ചത്.  ഇവിടെ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ പിന്നീട് കോന്നി വന വികാസ ഏജൻസി ആരണ്യകം കഫേ ഏറ്റെടുത്തു.

എന്നാൽ വർഷങ്ങൾ കഴിഞ്ഞും താൽക്കാലിക ഷെഡ്ഡിന്റെ പരിമിതികളിൽ തന്നെയായിരുന്നു പ്രവർത്തനം. ആരണ്യകം കഫേയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 2 ആഴ്ചയോളമാകുന്നു. ഓണത്തിനു പ്രവർത്തനം ആരംഭിക്കാനാകുന്ന തരത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വനംവകുപ്പിന്റെ വന വികാസ ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 6.76 ലക്ഷം രൂപ ചെലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവയുണ്ടാകും. തറയിൽ പൂട്ടുകട്ടകൾ നിരത്തും. മികച്ച നിലവാരത്തിലാണ് മേൽക്കൂര ഒരുക്കുന്നത്. ലോഹ ചട്ടക്കൂടിന് മുകളിലായി മേൽക്കൂരയിൽ വാട്ടർ പ്രൂഫ് സിമന്റ് ബോർഡ് ഉറപ്പിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...