മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദത്തിൽ നിന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിന്മാറിയെങ്കിലും വകുപ്പുകളെ ചൊല്ലി മഹായുതിയിൽ തർക്കം തുടരുന്നു. ആഭ്യന്തരവകുപ്പിനായാണ് പ്രധാനമായും തർക്കം. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രി പദത്തിലിരിക്കാനാണ് ഷിൻഡെക്ക് ആഗ്രഹമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാൻ ബി.ജെ.പി തയാറല്ല. ഷിൻഡെ ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് ഷീർസാട് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഉപമുഖ്യമന്ത്രിയാകാൻ പ്രയാസമുണ്ടെങ്കിൽ ഷിൻഡെക്ക് കേന്ദ്രത്തിൽ മന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നാവിസ്, ഷിൻഡെ, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവർ ഡൽഹിയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കുശേഷം ചിത്രം വ്യക്തമായേക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1