അയിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വയോധികയുടെ സമരം ഒത്തു തീര്‍പ്പാക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ തർക്കം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചെറുകോല്‍പ്പുഴ: അയിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വയോധികയുടെ സമരം ഒത്തു തീര്‍പ്പാക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ തർക്കം രൂക്ഷം. പിന്നാലെ ബിജെപി വാർഡ് അംഗം കസേര തല്ലിയൊടിച്ചതായും ആരോപണം. അയിരുർ പഞ്ചായത്തിലെ വാർഡ് അംഗം പ്രദീപ് ആണ് കസേര തല്ലിയൊടിച്ചത്. തുടർന്ന് പഞ്ചായത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ സമരക്കാരായ സ്ത്രീകളെ കോയിപ്രം പോലീസ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും മാറ്റി. വയോധികയേയും മകളേയും ജീപ്പിൽ കയറ്റിയ പോലീസ് പിന്നീട് ഇവരെ ഇറക്കാന്‍ പൊതുപ്രവര്‍ത്തകരുടെ സഹായവും തേടി. അയിരൂർ പഞ്ചായത്ത് പടിക്കൽ സമരം ചെയ്യുന്ന വയോധിക സരസമ്മയേയും മകൾ ഉഷയേയുമാണ് പോലീസ് ജീപ്പിൽ കയറ്റിയത്. ഒടുവിൽ പിടിച്ചവരെയെന്തു ചെയ്യണമറിയാതെ വെട്ടിലായ പോലീസ് ഇവരെ ഇറക്കി വിട്ട് തടിയൂരി. വയോധികയുടെ സമരം 300 ദിവസം കഴിഞ്ഞിട്ടും പരിഹാരമില്ലെന്ന് ആരോപണം ഉയർന്നത് പഞ്ചായത്തിന് നാണക്കേടുണ്ടാക്കിയതായി കമ്മറ്റിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു. വിഷയം പരിഹരിക്കണമെന്ന് വാർഡ് മെമ്പർ ശ്രീജ വിമൽ കമ്മറ്റിയിൽ ആവശ്യം ഉന്നയിച്ചു. തുടർന്ന് പ്രതിപക്ഷ മെമ്പറായായ ബി ജെ പി നേതാവ് അയിരൂർ പ്രദീപ് ഇടപെടുകയും കമ്മറ്റിയിൽ വാക്കേറ്റം മുറുകുകയുമായിരുന്നു. ഇതിനിടയിലാണ് കോയിപ്രം പോലീസിന്‍റെ നേതൃത്വത്തില്‍ സമരക്കാരെ ജീപ്പിൽ കയറ്റിയതും പിന്നീട് ഇറക്കിവിട്ടതും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

0
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം...

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...