അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടികൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ത്യ-ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു. സംഭവം വിശദീകരിച്ചുകൊണ്ട് ബിജെപി എമപി താപിർ ഗാവോവും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ തിരികെ ലഭിക്കാൻ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























