ജോസ് കെ.മാണിക്ക് ചങ്ങനാശ്ശേരിയടക്കം 13 സീറ്റ് ; കണ്ണൂരില്‍ സി.പി.ഐ.ക്ക് സീറ്റില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ സീറ്റുവിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായി. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും മാത്രം സി.പി.ഐ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായി സി.പി.ഐ. അംഗീകരിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു പകരം ഒരുസീറ്റ് വേണമെന്നും മലപ്പുറം ജില്ലയിലെ സീറ്റുകള്‍ വിട്ടുനല്‍കാമെന്നുമുള്ള നിലപാടാണ് സി.പി.ഐ.ക്കുള്ളത്. അതിനാലാണ് ചങ്ങനാശ്ശേരി ആവശ്യപ്പെടുന്നത്. പക്ഷേ ഇനി അത്തരം വെച്ചുമാറലുകള്‍ക്കുള്ള സാധ്യത കുറവാണെന്ന് സി.പി.എം. നേതാക്കള്‍ വിശദീകരിക്കുന്നു. കേരള കോണ്‍ഗ്രസി (എം)ന് 13 സീറ്റുനല്‍കാന്‍ ധാരണയായി. ജോസ് കെ. മാണി ആവശ്യപ്പെട്ട അത്രയും സീറ്റ് അവര്‍ക്കുനല്‍കി.

നാലുസീറ്റ് അനുവദിക്കണമെന്ന എല്‍.ജെ.ഡി.യുടെ ആവശ്യം പരിഗണിച്ചില്ല. ഏഴുസീറ്റ് സി.പി.എമ്മും രണ്ടുസീറ്റ് സി.പി.ഐ.യും മൂന്നുസീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസും എന്‍.സി.പി., ജെ.ഡി.എസ്., കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയത്. സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്നിലേക്ക് ഒതുങ്ങി. ഇപ്പോഴത്തെ ധാരണയനുസരിച്ച് മലപ്പുറത്തെ മൂന്നുസീറ്റിലും സി.പി.ഐ.തന്നെ മത്സരിക്കും.
ഏറനാട്-മലപ്പുറം സീറ്റുകള്‍ വെച്ചുമാറണമെന്ന സി.പി.എം. ആവശ്യം ഇനിയുണ്ടാകില്ല. ഏറനാട് സി.പി.ഐ. വിട്ടുനല്‍കിയാല്‍ അവിടെ ഫുട്ബോള്‍താരം ഷറഫലിയെ മത്സരിപ്പിക്കാനായിരുന്നു സി.പി.എം. തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...