സ്വത്തു ഭാഗം വയ്ക്കല്‍ കേസുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വത്തു ഭാഗം വയ്ക്കല്‍ കേസുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രീംകോടതി. പ്രാഥമിക ഉത്തരവിനു ശേഷം കേസ് അനന്തമായി നീട്ടിവയ്ക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ ഈ രീതിയുണ്ടെന്നു പറഞ്ഞ സുപ്രീം കോടതി, ഇക്കാര്യം വിചാരണക്കോടതികളെ അറിയിക്കാന്‍ വിധിപ്പകര്‍പ്പു ഹൈക്കോടതി രജിസ്റ്റ്രാര്‍ ജനറല്‍മാര്‍ക്കു നല്‍കാന്‍ നിര്‍ദേശിച്ചു. ജഡ്ജിമാരായ എസ്.അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു വിധി.

കോഴിക്കോട്ടെ കെ.ഇ.കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിചാരണക്കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കി. ഈ നടപടി അസാധുവാക്കിയ സുപ്രീം കോടതി, വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചു. കരുണാകരന്റെ 4 മക്കളില്‍, ചിരുതക്കുട്ടിയെന്ന സ്ത്രീയില്‍ ജനിച്ച ദാമോദരനാണ് സുപ്രീം കോടതിയിലെത്തിയത്. രേഖാ മൂലമുള്ള തെളിവുകളുടെ അഭാവത്തിലും കരുണാകരനും ചിരുതക്കുട്ടിയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിരുന്നുവെന്നു കണ്ടെത്തി വിചാരണക്കോടതി സ്വത്ത് തുല്യമായി വീതിച്ചിരുന്നു. ഇതിനെതിരെ കരുണാകരന്റെ മകന്‍ അച്യുതന്റെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല വിധി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...

ചെമ്പഴന്തിയിൽ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം : ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ...

ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

0
തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്...