ഉച്ചഭക്ഷണ പദ്ധതി ; പാഴ്വാക്കായി വിദ്യാഭ്യാസ വകുപ്പിന്‍റെ ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിക്കുന്ന തുക കൂട്ടാമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉറപ്പ് വെറും പാഴ്വാക്കായി. 150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപയാണ് കണക്ക്. 500 കുട്ടികൾ ഉള്ളിടത്ത് ഏഴു രൂപയും ഇതിനു മുകളിൽ വിദ്യാർഥികളുണ്ടെങ്കിൽ ആറ് രൂപയും ലഭിക്കും. ഈ തുക ഉപയോഗിച്ച് രണ്ട് കറിയുൾപ്പെടെ ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും മുട്ട കഴി​ക്കാത്തവർക്ക് നേന്ത്രപ്പഴവും നല്‍കണം.

അതാത് സ്കൂളുകളിലെ പ്രഥനാധ്യാപകര്‍ക്കാണ് പദ്ധതിയുടെ ചുമതല. പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. ബാക്കി പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ് തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനാധ്യാപകന്‍റെ ഉത്തരവാദിത്തമാണ്. പല തവണ വിഷയം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല. ഒടുവില്‍ തിരുവോണ നാളിൽ പ്രധാനാധ്യാപകര്‍ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചു. ഇതോടെ ചർച്ചയ്ക്ക് വിളിച്ച വിദ്യാഭ്യാസമന്ത്രി ഓണത്തിന് സമരം ചെയ്യരുതെന്നും ഓണാവധി കഴിഞ്ഞശേഷം ഫണ്ട് വർധിപ്പിക്കാമെന്നും ഉറപ്പുനൽകി. എന്നാൽ ഓണം കഴിഞ്ഞ് ഏറെ നാളായിട്ടും തീരുമാനമൊന്നും ആയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോട്ടയത്ത് ജംഗ്ഷനിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു ; സുഹൃത്ത് കസ്റ്റഡിയിൽ

0
കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത്...

കോട്ടയത്ത് മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം ; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

0
കോട്ടയം : സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരാൾ...

വാട്സാപ്പ് ​ഗ്രൂപ്പിലെ അർജന്റീന-ബ്രസീൽ തർക്കം കലാശിച്ചത് കൈയാങ്കളിയിൽ ; വീടിന് നേരേ ആക്രമണം

0
കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം...

പീക്ക് ടൈമിൽ പ്രിയദർശിനി ഒഴിവാക്കണം ; സർക്കാർ സ്വകാര്യ ബസ്സുകൾ ലീസിനെടുക്കണമെന്ന് ഉടമകൾ

0
കാക്കനാട് : തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ...