തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ഡല ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി. വൃശ്ചികം 1 മുതൽ ധനു 11 വരെ 41 ദിവസം നീണ്ടു നിൽക്കുന്നതാണ് കളമെഴുത്തും പാട്ടും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചപ്പാട്ട് നടത്തിയാണു കളം കുറിക്കുന്നത്. കുരുത്തോല, പൂക്കുല, പഴം, വെറ്റില, അടയ്ക്ക, തേങ്ങ പൂൾ, ആലില, മാവില എന്നിവകൊണ്ട് കളം അലങ്കരിക്കും. വാളും ചിലമ്പുംവച്ച് പീഠവും അലങ്കരിക്കും. കളമെഴുതിയതിനു ശേഷം നിലവിളക്ക്, നെയ്യ്, അരി, നാളീകേരം എന്നിവ ഒരുക്കും. ദീപാരാധനയ്ക്കു ശേഷം സന്ധ്യകൊട്ടു നടത്തി അത്താഴപൂജ നടക്കും.

തുടർന്ന് തിരുനടയിലേക്ക് എതിരേൽപ് നടക്കും. പിന്നീട് മേൽശാന്തി അജിത്കുമാർ പോറ്റി ദേവീ ചൈതന്യം കളത്തിലേക്ക് ആവാഹിച്ചു പൂജ നടത്തും. ദേവിയുടെ കേശാദിപാദം ഈണത്തിൽ സ്തുതിച്ച് ശേഷം പൂക്കുല ഉപയോഗിച്ച് കളം മായ്ക്കും. കളമെഴുതാനുപയോഗിച്ച ധൂളി ഭക്തർക്കു പ്രസാദമായി നൽകും. തൃക്കാരിയൂർ മനോജാണ് ഇപ്പോൾ‌ കളം വരയ്ക്കുന്നത്. മുൻകാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി പെരുമ്പുഴ കുന്നയ്ക്കാട്ട് പരേതനായ കേശവക്കുറുപ്പ് ദീർഘകാലം തോട്ടമൺകാവിലും കളമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് ആചാരം സംരക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ കൂട്ടാളി മമ്മു പിടിയിൽ....

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...