ചെന്നൈ : മുൻ ഐടി മന്ത്രി എം.മണികണ്ഠനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് കാണിച്ച് ഭാര്യയുടെ പരാതി. രാമനാഥപുരം പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. കുടുംബം തകർക്കാനും ഭീഷണിപ്പെടുത്തി പണം തട്ടാനുമുള്ള ആസൂത്രിത ശ്രമമാണു പീഡന പരാതിക്കു പിന്നിലെന്നും അവർ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി കാണിച്ചുള്ള നടിയുടെ പരാതിയിൽ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് മണികണ്ഠന്റെ ഭാര്യ പരാതി നൽകിയത്.
നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയതായി നടിയുടെ പരാതിയിലുണ്ട്. പരാതിയിൽ പറയുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. നടിയെ അറിയില്ലെന്നും 3 കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മണികണ്ഠൻ ആരോപിച്ചു.