പത്തനംതിട്ട : പരമ്പരാഗത തീരുവാഭരണ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തവളമായി ഭക്തർ ആരാധിക്കുന്ന ളാഹ തിരുവാഭരണ സത്രത്തിൽ രാത്രിയിൽ ഫോറസ്ററ് ഉദ്യോഗസ്ഥർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തുകയും വിളക്ക് തെളിക്കുന്ന തിരുവാഭരണം ഇറക്കി വെച്ചു പൂജ നടത്തുന്ന സ്ഥലം മൂത്രം ഒഴിച്ചുകൊണ്ട് ആശുദ്ധമാക്കുകയുംചപ്പുചവറുകളും ഉപയോഗ ശ്യുന്യമായ തുണികളും വാരി വിതറി ആശുദ്ധമാക്കി എന്നും ആരോപിച്ച് ഭക്തജനങ്ങൾ ശക്തമായ പ്രതിഷേധവുമായി സത്രത്തിൽ എത്തി ശരണം വിളി നടത്തി.
മതവികാരം വൃണപ്പെടുത്തുന്നരീതിയിൽ വേലിതന്നെ വിളവ് തിന്നുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല എന്ന് തിരുവാഭരണ പത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു. റാന്നി ഡി എഫ് ഒയ്ക്ക് തിരുവഭരണ പാത സംരക്ഷണ സമിതി പരാതിയും നൽകി. ഡി എഫ് റാന്നി റെയ്ഞ്ച്ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കുമെന്ന് റാന്നി ആർ ഒ ളാഹയിൽ എത്തി പ്രതിഷേധിക്കുന്നവരോട് നേരിലെത്തി അറിയിച്ചു. ളാഹ സത്രം വനം വകുപ്പിന്റെ അധീനതയിലാണ് സംരക്ഷിക്കുന്നത്. പ്രതിഷേധയോഗത്തിൽ മധു ളാഹ, സുജിത്ത്, ശശി ളാഹ, പി എസ് ഉത്തമൻ, ശശികല എന്നിവർ പ്രസംഗിച്ചു.