ന്യൂഡൽഹി : അന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
കാർഗോ വിമാനങ്ങളും എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. കൊവിഡിനെ തുടർന്ന് 15 മാസമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.